കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇമ്യൂണോ തെറാപ്പിയുമായി ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍

 

മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാന്‍സറിനെ നേരിടാന്‍ വൈദ്യ ശാസ്ത്രം തയാറെടുക്കുന്നു . കാന്‍സര്‍ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാന്‍ പാകത്തിന്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ചികിത്സ വൈദ്യ ശാസ്ത്രം വികസിപ്പിച്ചെടുത്തതായാണ് വിവരം. ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ ഇതിനോടകം പരീക്ഷിച്ച് വിജയിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍സര്‍ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാന്‍സര്‍ കോശങ്ങളെയും ട്യൂമറുകളെയും തിരികെ ആക്രമിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്. ശ്വാസകോശ അര്‍ബുദത്തിനും ത്വക് അര്‍ബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡര്‍, കഴുത്ത്, തല, എ്ന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ഇമ്യൂണോത്തെറാപ്പി ഫലപ്രദമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

കീമോത്തെറാപ്പിക്ക് ശേഷം കാന്‍സര്‍ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വെയ്പ്പാണ് ഇമ്യൂനോ തെറപ്പിയുടെ കണ്ടെത്തല്‍. കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവര്‍ഷത്തിനുള്ളില്‍ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ഇമ്യൂണോത്തെറാപ്പിയിലൂടെ കാന്‍സര്‍ മുക്തരായവരില്‍ പലര്‍ക്കും പിന്നീട് യാതൊരു ചികിത്സയും ആവശ്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ബ്രിട്ടനിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് ഇമ്യൂണോ തെറാപ്പിയുടെ കണ്ടെത്തലിനു പിന്നില്‍.
-എജെ-

Share this news

Leave a Reply

%d bloggers like this: