ജപ്പാനില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറ് പേരെ കാണാതായി

ആകാശത്ത് വെച്ച് രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണു. വിമാനങ്ങളിലുണ്ടായ ഏഴു പേരില്‍ ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.. എഫ്/എ-18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

തകര്‍ന്ന വിമാനങ്ങള്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണെന്നാണ് ആദ്യ റിപ്പോര്‍ട്ട്. ഇരുവിമാനങ്ങളിലുമായി ഏഴു പേരാണ് ഉണ്ടായിരുന്നത്. ജപ്പാന്‍-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്.

ജപ്പാന്‍-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എഫ്/എ-18 വിമാനത്തില്‍ രണ്ടും കെ.സി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസവും യുഎസ് നാവികസേനയുടെ എഫ്/എ-18 ഹൊണറ്റ് പോര്‍വിമാനം തകര്‍ന്നു വീണിരുന്നു. യുഎസ്എസ് റൊണാള്‍ഡ് റീഗണില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ഏകദേശം അരലക്ഷത്തോളം യുഎസ് സൈനികരാണ് ജപ്പാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: