അയർലണ്ട് മുഴുവൻ കനത്ത ജാഗ്രത , അയർലണ്ടിൽ തിങ്കളാഴ്ച രാവിലെ 7- മണി മുതൽ ഓറഞ്ച് അലേർട്ട് ,കൊടുങ്കാറ്റിൽ നാശ നഷ്ടങ്ങൾക്കു സാധ്യത.
11 കൗണ്ടികളിൽ മാത്രം പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേർട്ട് രാജ്യം മുഴുവൻ പ്രഖ്യാപിച്ചു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . അതിശക്തമായ മഴയും കൊടുങ്കാറ്റും ചേർന്ന് കടൽ ക്ഷോഭത്തിനുള്ള സാധ്യതയും ഉണ്ടെന്നും മെറ്റ് ഐറാൻ പറയുന്നു .
അറ്റലാന്റിക്കിൽ നിന്ന് വീശി അടിക്കുന്ന ‘ബ്രെണ്ടൻ’ കൊടുങ്കാറ്റ് വടക്കു പടിഞ്ഞാറൻ മേഖലയെ ശക്തമായി ബാധിക്കുമെന്നാണ് കണക്കു കൂട്ടൽ . തിങ്കളാഴ്ച രാവിലെ 7 –
മണി മുതലാണ് മുന്നറിയിപ്പ് ഉള്ളത് .60 മുതൽ 70 കിലോമീറ്ററിൽ തുടങ്ങുന്ന കാറ്റിന്റെ ശക്തി പിന്നീട് 110 മുതൽ 120 കിലോമീറ്ററിൽ വേഗതയിൽ വീശാൻ സാധ്യതയുണ്ട് എന്ന് മെറ്റ് ഐറാൻ കൂട്ടിച്ചേർത്തു . കടൽ തീരത്തു താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും പറയുന്നു .
ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണെന്നു കൊണ്ട് ദീർഘ ദൂരം യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക . കൊടുങ്കാറ്റിന്റെ തീവ്രതയ്ക്കു അനുസരിച്ചു സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാനും സാധ്യത ഉണ്ട് .അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടായ ഒരു ന്യുന മർദ്ദനമാണ് കൊടുങ്കാറ്റായി വീശുന്നത് .അയർലണ്ട് ഒരു ദ്വീപ സമൂഹമായതു കൊണ്ട് കൊടുങ്കാറ്റിന്റെ ഈർപ്പം പെട്ടെന്നു വിട്ടു പോകാത്തത് കൊണ്ട് ശക്തമായ മഴയും ഉണ്ടാവുന്നതാണ് .