Anna kreigal എന്ന പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഒബർസ്റ്റൗൺ ഡിറ്റൻഷൻ സെന്ററിൽ ആക്രമിക്കപ്പെട്ട നിലയിൽ.
വടക്കൻ ഡബ്ലിനിലെ ഒബർസ്റ്റൗൺ ഡിറ്റൻഷൻ സെന്ററിൽ കഴിഞ്ഞിരുന്ന യുവാവിനെ ഞായറാഴ്ച രാത്രി മറ്റ് തടവുകാർ ആക്രമിക്കുകയായിരുന്നു.
ടെലിവിഷൻ കാണുകയായിരുന്ന പ്രതിയെ മറ്റ് തടവുകാർ ക്രൂരമായി ആക്രമിച്ചു. ഡിറ്റൻഷൻ സെന്ററിലെ ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്നാണ് സ്ഥിതി നിയന്ത്രണവിധേയമായത്.
ഗുരുതരമായി പരുക്കേറ്റ പ്രതിയെഡിറ്റൻഷൻ സെന്ററിലെ ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്.
സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. സിസിടിവിയിൽ പകർത്തപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങൾ അന്വേഷണത്തിനായി പരിശോധിക്കുമെന്നും ഗാർഡ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി തന്റെ പതിമൂന്നാം വയസ്സിൽ അനക്രീഗൽ എന്ന 14 വയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 14-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.