ലിവർപൂൾ 3–-1 ന് അഴ്‌സണലിനെ തകർത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾകൊണ്ടുതന്നെ ലിവർപൂൾ നയം വ്യക്തമാക്കി. എതിരാളികൾക്കുള്ള മുന്നറിയിപ്പ് മുഴങ്ങിക്കഴിഞ്ഞു. ഒറ്റ പോയിന്റും വിട്ടുകൊടുക്കില്ലെന്ന ഊർജമാണ് കഴിഞ്ഞദിവസം അഴ്‌സണലുമായുള്ള കളിയിൽ വ്യക്തമായത്.
ഗോൾ വഴങ്ങിയശേഷം അതിമനോഹരമായ തിരിച്ചുവരവാണ് ലിവർപൂൾ നടത്തിയത്. ആൻഡ്രൂ റോബെർട്‌സൺ, സാദിയോ മാനെ, പകരക്കാരനായെത്തിയ ദ്യേഗോ യോട്ട എന്നിവർ ലിവർപൂളിനായി ഗോളടിച്ചു.
ആദ്യ കളിയിൽ ലീഡ്‌സ് യുണൈറ്റഡിന്റെ ഗോളടിക്കളിയിൽ ഒന്ന് പരുങ്ങിയെങ്കിലും അന്തിമജയം യുർഗൻ ക്ലോപ്പിന്റെ സംഘം പിടിച്ചെടുക്കുകയായിരുന്നു.