ഉദ്വേഗജനകമായ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അവസാനം ട്രംപ് വീണു. അമേരിക്കയുടെ 46ാമത് പ്രസിഡന്റാകാൻ ജോ ബൈഡൻ. 20 ഇലക്ടർ വോട്ടുകള്ള പെൻസിൽവേനയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് ബൈഡൻ നേടിയത്. ഇതോടെ ബൈഡന് 284 വോട്ടായി.
ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്റ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 അംഗ ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപണങ്ങൾ ഉന്നയിച്ചുകൊേണ്ടേയിരുന്നു.