ഡബ്ലിൻ :ഹാലോവീൻ ആഘോഷത്തിനിടെ പത്തൊൻപതുകാരിക്കെതിരെ നീഡിൽ സ്പൈക്കിങ് അക്രമം.ഡബ്ലിൻ കോളേജ് വിദ്യാർത്ഥിനിയായ റെബേക്ക ഡെലാനിക്കാണ് തിരക്കേറിയ നിശാക്ലബ്ബിൽ വെച്ച് ധുരനുഭവമുണ്ടായത്.
റെബേക്ക ഡെലാനി തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു സിറ്റി-സെന്റർ നൈറ്റ്ക്ലബ്ബിൽ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കവെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.തീർത്തും അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിന് ശേഷം റെബേക്ക പരിഭ്രാന്തയാകുകയും ഉടൻ ബോധം നഷ്ടപ്പെടുകയും ചെയ്‌തതായി സുഹൃത്തുക്കൾ പറഞ്ഞു.
അബോധാവസ്ഥയിലായ റെബേക്കയെ പെട്ടെന്നു തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും രക്തപരിശോധന നടത്തുകയും കുത്തിവയ്പ് എടുക്കുകയും ചെയ്തു.
ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വന്ന റെബേക്ക, തനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും തലകറക്കം അനുഭവപ്പെട്ടതായും ഡോക്ടർമാരോട് വ്യക്തമാക്കി.
കുത്തിയ സൂചിയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ വരുന്ന ആഴ്‌ചയിൽ റബേക്കയുടെ രക്തം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടി വരും. റെബേക്കക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച്” അന്വേഷണം ആരംഭിച്ചതായി ഗാർഡ വക്താവ് സൂചിപ്പിച്ചു .വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളുവുകൾ പുറത്തുവരുമെന്നും കുറ്റവാളി ഉടൻ തന്നെ അറസ്റ്റിലാവുമെന്നും
പോലീസ് പ്രതികരിച്ചു.