അയർലണ്ടിൽ ഈ വർഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകൾ

അയര്‍ലണ്ടില്‍ ഈ വര്‍ഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകള്‍. 95 പേരുടെ അവയവങ്ങള്‍ മരണശേഷം ദാനം ചെയ്തപ്പോള്‍, 30 പേരുടെ അവയവങ്ങള്‍ ജീവിച്ചിരിക്കെ തന്നെയാണ് ദാനം ചെയ്തത്. അവയവം സ്വീകരിക്കാവുന്ന രോഗികള്‍ അയര്‍ലണ്ടില്‍ ഇല്ലാതിരുന്നതിനാല്‍, ശസ്ത്രക്രിയകളില്‍ ചിലത് നടന്നത് വിദേശരാജ്യങ്ങളിലുമാണ്. ആകെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ 191 എണ്ണവും വൃക്ക മാറ്റിവയ്ക്കലാണ്. 7 ഹൃദയംമാറ്റിവയ്ക്കല്‍, 24 ശ്വാസകോശം മാറ്റിവയ്ക്കല്‍, 54 കരള്‍ മാറ്റിവയ്ക്കല്‍, 6 പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു. ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയകള്‍ വഴി … Read more

അയർലണ്ടിൽ പനി പടരുന്നു; നിങ്ങളുടെ കുട്ടിക്ക് സൗജന്യ ഫ്ലൂ വാക്സിൻ എടുത്തോ?

തണുപ്പുകാലം എത്തിയതോടെ അയര്‍ലണ്ടില്‍ പനി പടരുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യമെമ്പാടും കുട്ടികള്‍ക്കായി സൗജന്യ ഫ്‌ളൂ വാക്‌സിന്‍ ക്ലിനിക്കുകള്‍ തുറന്നിരിക്കുകയാണ് HSE. നിലവില്‍ പനി ഏറ്റവുമധികം ബാധിക്കുന്നത് 65-ന് മേല്‍ പ്രായമുള്ളവരെയും, 14 വയസ് വരെ പ്രായമുള്ള കുട്ടികളെയുമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ 38 പ്രദേശങ്ങളിലായി ബുധനാഴ്ച ആരംഭിച്ച ക്ലിനിക്കുകള്‍ വെള്ളിയാഴ്ച വരെ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ 2 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായി ലഭിക്കും. ക്ലിനിക്കുകള്‍ എവിടെയെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: … Read more

അയർലണ്ടിൽ ബെഡ് ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത് 484 രോഗികൾ; ഏറ്റവുമധികം പേർ University Hospital Limerick-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 484 എന്ന് Irish Nurses Midwives Organisations (INMO). സംഘടനയുടെ Trolley Watch വിഭാഗമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെഡ്ഡിന് കാത്തിരിക്കുന്നവരില്‍ 349 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികളാണ്. ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 91. ഇതില്‍ 43 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികള്‍. University Hospital Galway-ല്‍ ബെഡ് ലഭിക്കാതെ ചികിത്സ കാത്ത് കഴിയുന്നത് … Read more

അയർലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ‘വിർച്വൽ വാർഡുകൾ’ വരുന്നു; എന്താണ് ഈ പദ്ധതി?

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി HSE. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വൈദ്യപരിശോധന നല്‍കുന്ന Acute Virtual Ward-കള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ Limerick University Hospital, St Vincent’s Hospital എന്നിവിടങ്ങളില്‍ രൂപം നല്‍കുമെന്നാണ് HSE-യുടെ പ്രഖ്യാപനം. രോഗികളെ അവരവരുടെ വീടുകളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാക്കുന്ന പദ്ധതിയില്‍, ഇവര്‍ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഏര്‍പ്പാടാക്കും. രോഗികളെ സന്ദര്‍ശിക്കാനായി ഇവര്‍ നേരിട്ട് എത്തുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി റൗണ്ട്‌സ് … Read more

ലിമറിക്ക് ആശുപത്രിയിലെ നഴ്‌സുമാർ ഇന്ന് മുതൽ സമരത്തിൽ

പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ച HSE നടപടിയില്‍ പ്രതിഷേധിച്ച് ലിമറിക്കിലെ സെന്റ് ജോണ്‍ ഹോസ്പിറ്റലിലുള്ള നഴ്‌സുമാര്‍ ഇന്നുമുതല്‍ സമരത്തില്‍. 89 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ നിലവില്‍ 30 ജോലിയൊഴിവുകളാണുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തങ്ങള്‍ക്ക് അമിതസമ്മര്‍ദ്ദം സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവിടുത്തെ INMO അംഗങ്ങളായ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ക്ക് ടു റൂള്‍ രീതിയിലാണ് സമരം. അധിക ഡ്യൂട്ടി സമയം ജോലി ചെയ്യാതെ, കൃത്യസമയത്ത് ജോലി അവസാനിപ്പിക്കുന്നതിനെയാണ് വര്‍ക്ക് ടു റൂള്‍ സമരരീതി എന്ന് പറയുന്നത്. അതേസമയം ഒട്ടുമിക്ക റിക്രൂട്ട്‌മെന്റുകളും HSE നിര്‍ത്തിവച്ചിരിക്കുന്നതായാണ് … Read more

അയർലണ്ടിലെ സൗജന്യ ജിപി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; നിങ്ങൾ അർഹരാണോ?

സൗജന്യ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) വിസിറ്റ് കാര്‍ഡിന് അര്‍ഹരായവര്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് HSE. നിങ്ങളുടെ വരുമാനവും, ചെലവും അധികമാണെങ്കില്‍ പോലും ചിലപ്പോള്‍ സൗജന്യ ജിപി കാര്‍ഡിന് അര്‍ഹരായേക്കുമെന്നും, ഇക്കാര്യം ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും HSE വ്യക്തമാക്കി. https://www2.hse.ie/services/schemes-allowances/gp-visit-cards/gp-visit-cards/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ PPS നമ്പര്‍ നല്‍കേണ്ടതുണ്ട്. വരുമാനം സംബന്ധിച്ച വിവരങ്ങള്‍, ചെലവ് വിവരങ്ങള്‍, വിവാഹിതരാണോ അല്ലയോ എന്നത്, ജനന തീയതി, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവയും ഒപ്പം നല്‍കണം. ജിപി … Read more

അയർലണ്ടിൽ പുതിയ നിയമനങ്ങൾ നിർത്തിവയ്ക്കാൻ HSE; നഴ്‌സുമാർ സമരത്തിലേക്ക്

പുതിയ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള (recruitment freeze) HSE തീരുമാനത്തിനെതിരെ സമരം ചെയ്‌തേക്കുമെന്ന സൂചനയുമായി Irish Nurses and Midwives Organisation (INMO). നേരത്തെ തീരുമാനിച്ചതിലുമധികം പേരെ ഈ വര്‍ഷം റിക്രൂട്ട് ചെയ്തതായും, അടുത്ത വര്‍ഷം വരെ പുതിയ തൊഴിലാളികളെ നിയമിക്കേണ്ടെന്നും HSE പ്രഖ്യാപിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് INMO സമരനടപടികളെപ്പറ്റി ആലോചിക്കുന്നത്. ഈ വര്‍ഷം 1,400 പേരെ നിയമിക്കാനായിരുന്നു HSE-ക്ക് ഫണ്ട് ലഭിച്ചത്. എന്നാല്‍ 1,650 പേരെ പുതുതായി നിയമിച്ചു. അതിനാല്‍ തല്‍ക്കാലത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

നിയന്ത്രണാതീതമായ തിരക്ക്: ആശുപത്രിയിൽ പോകാൻ ആളുകൾ ഭയക്കുന്നു; അടുത്ത വർഷത്തോടെ 2,200 ആരോഗ്യപ്രവർത്തകരെ നിയമിക്കുമെന്ന് HSE

രോഗികളുടെ തിക്കും തിരക്കും കാരണം University Hospital Limerick (UHL)-ല്‍ പോകാന്‍ ആളുകള്‍ ഭയക്കുന്നതായി വിമര്‍ശനം. ഹോസ്പിറ്റല്‍ കാംപെയിനറായ മേരി മക്മഹോനാണ് UHL-ലെ ഭീതിജനകമായ അവസ്ഥ, RTE Radio-യുടെ Morning Ireland പരിപാടിയില്‍ ചൂണ്ടിക്കാട്ടിയത്. ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ വര്‍ഷങ്ങളായി രോഗികളുടെ നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയാണെന്നും, ഇതിനെപ്പറ്റി ആരോഗ്യമന്ത്രി, HSE, ആശുപത്രി അധികൃതര്‍ എന്നിവര്‍ക്കെല്ലാം അറിവുണ്ടായിട്ടും, ഈ സ്ഥിതി തുടരുകയാണെന്നും മേരി മക്മഹോന്‍ വിമര്‍ശനമുയര്‍ത്തി. തന്റെ ഭര്‍ത്താവ് 2018-ല്‍ UHL-ല്‍ ചികിത്സ തേടാനെത്തി ട്രോളിയില്‍ കിടന്നാണ് മരിച്ചതെന്നും അവര്‍ … Read more

എല്ലാവർക്കും കിട്ടി; എന്നാൽ ഇന്നും കോവിഡ്കാല ബോണസ് ലഭിക്കാതെ രാജ്യത്തെ 50-ലധികം നഴ്‌സുമാർ

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് കാല ബോണസ് ഇനിയും ലഭിക്കാതെ രാജ്യത്തെ നിരവധി നഴ്‌സുമാര്‍. കോര്‍ക്കിലെ SouthDoc-ല്‍ ജോലി ചെയ്യുന്ന 15-ലധികം കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ, ടിപ്പററി എന്നിവിടങ്ങളില്‍ CareDoc-ല്‍ ജോലി ചെയ്യുന്ന 38 കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍ എന്നിവരാണ് കോവിഡാനന്തരം രാജ്യം സാധാരണ നിലയിലേയ്ക്ക് തിരികെ വന്നതിന് ശേഷവും അര്‍ഹിച്ച ആനുകൂല്യത്തിനായി കാത്തിരിക്കുന്നതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു. ഏകദേശം 20 മാസങ്ങള്‍ക്ക് മുമ്പാണ് … Read more