പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഐറിഷ് സർക്കാർ ഇൻഡ്യയിലോട്ടു യാത്ര ചെയ്യുന്ന ഐറിഷ് പൗരന്മാർക്ക് ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയത് .
അസം, ത്രിപുര മേഖലകളിൽ യാത്ര തടസ്സം നേരിടാനുള്ള സാധ്യത കൂടുതലാണെന്നും ,ആശയവിനിമയം നിർത്തിവെച്ചിരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടു ഉണ്ടാക്കുമെന്നും സർക്കാർ പറയുന്നു .വടക്കെ ഇന്ത്യയിലെ നഗരങ്ങളിലോട്ടു ശൈത്യ മാസങ്ങളിൽ യാത്ര ചെയ്യരുത് എന്ന് നേരത്തെ മുന്നറിയിപ്പുള്ളതാണ് , അവിടുത്തെ വായു മലിനീകരണമാണ് ഒരു പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. കാശ്മീരിൽ നില നിൽക്കുന്ന അനിശ്ചിതാവസ്ഥയും അങ്ങോട്ടുള്ള യാത്രയും വേണ്ട എന്നാണ് ഐറിഷ് സർക്കാരിന്റെ ഉപദേശം .
ഇന്ത്യയിൽ തീവ്രവാദ ആക്രമണത്തിന് സാധ്യത ഏറെ കൂടുതലാണെന്നുള്ളതും ഐറിഷ് സർക്കാറിന്റെ കുറിപ്പിൽ പറയുന്നു.