ഡബ്ലിൻ: കോവിഡ് കാലത്തെ മരണങ്ങൾ പലപ്പോഴും ഇരട്ടി വേദന ആകുന്നു. അവസാനമായി മുഖം ഒന്ന് കാണാനോ, അന്തിമോപചാരം അർപ്പിക്കാനോ ഒന്നും പറ്റാത്ത സാഹചര്യം. കുടിയേറ്റക്കാർക്ക് , പ്രത്യേകിച്ച് അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വാന്തനതിനായി കുടുംബാംഗങ്ങളോ മാതാപിതാക്കളോ കൂടെ ഇല്ലാത്ത അവസ്ഥ.
കോവിഡ് ബാധിതനായി വെക്സ്ഫോർഡിൽ അന്തരിച്ച നഴ്‌സ് ആയിരുന്ന സോൾസൺ സേവ്യറിനെ കുറിച്ച് അയർലണ്ടിലെ എല്ലാ മാധ്യമങ്ങളും അനുകമ്പയോടെ നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ RTE ന്യൂസിൽ സോൾസണെ വീണ്ടും ഓർക്കുന്ന സാഹചര്യത്തിൽ Migrant Nurses Ireland , MNI – യുടെ പ്രതിനിധി വിനു നാരായണനും സംസാരിച്ചു.
Many people who have lost a loved one to Covid-19have to face their grief without the usual supports due to public health measures. Colman O'Sullivan reports. | Read more: https://t.co/YdNa69wT97 pic.twitter.com/L5FhpuGFf3
— RTÉ News (@rtenews) January 24, 2021