ട്വൻറി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ അയർലൻഡിന് 9 വിക്കറ്റ് പരാജയം

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അയർലൻഡിന് പരാജയം.
9 വിക്കറ്റിനാണ് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയുടെ വിജയം.ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശിത ഓവറിൽ 129 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളു . 42 പന്തില്‍ 45 റണ്‍സെടുത്ത ഹാരി ടെക്‌ടറാണ് അയർലൻഡിന്റെ ടോപ് സ്കോറര്‍. സ്റ്റാർ ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗ് 25 പന്തില്‍ 34 റണ്‍സ് നേടി പുറത്തായി.

ജോര്‍ജ് ഡോക്‌റെല്ലും(14), ലോകന്‍ ടക്കറും(10) മാത്രമാണ് രണ്ടക്കം കടന്ന ഐറിഷ് ബാറ്റർമാർ. മഹീഷ് തീക്ഷ്‌ണയും ഹസരങ്കയും രണ്ട് വീതം വിക്കറ്റുകൾ നേടി , ബിനിരു ഫെര്‍ണാണ്ടോയും ലഹിരും കുമാരയും ചാമിക കരുണരത്‌നെയും ധനഞ്ജയ ഡിസില്‍വയും കൃത്യമായ ഇടവേളകളിൽ ഓരോ വിക്കറ്റ് നേടി റണ്ണോഴുക്ക് തടഞ്ഞു. ലങ്കന്‍ ബൗളര്‍മാര്‍ 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറില്‍ അയർലൻഡിനെ ഒതുക്കി

ലങ്ക ഇത് 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി അനായാസ വിജയം നേടി. ലങ്കയുടെ കുശാല്‍ മെന്‍ഡിസ് 43 പന്തില്‍ 68* ഉം, ചരിത് അസലങ്ക 22 പന്തില്‍ 31* ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധനഞ്ജയ ഡിസില്‍വ 25 പന്തില്‍ 31 റണ്‍സ് നേടി. സ്കോര്‍: അയര്‍ലന്‍ഡ്-128/8 (20), ശ്രീലങ്ക- 133/1 (15).

Share this news

Leave a Reply

%d bloggers like this: