സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കുന്ന ഒന്‍പതാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: ചാരിറ്റിയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡിന് ഒന്‍പതാം സ്ഥാനം. ‘ഗിവിങ് ടുസ്ഡേ’-യുടെ ഭാഗമായി നടത്തിയ സര്‍വ്വേ ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഭക്ഷണം, രക്തദാനം, വസ്ത്രദാനം തുടങ്ങി ഫണ്ടിങ് നല്‍കുന്നതിലും അയര്‍ലന്‍ഡ് നിലവാരം പുലര്‍ത്തുന്നതായി ഗ്ലോബല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചാരിറ്റിയുടെ ഭാഗമായി സഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മ്യാന്മാര്‍ ആണ്. തുടര്‍ന്ന് യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഗിവിങ് ടുസ്ഡേ സംഘടിപ്പിക്കുന്നത് സഹായ ഹസ്തം നല്‍കുന്ന രാജ്യങ്ങള്‍ക്കു … Read more

പോസ്റ്റല്‍ വഴിയുള്ള ക്രിസ്മസ് കാര്‍ഡ് വഴി സന്ദേശം അയക്കാന്‍ ഐറിഷ് സര്‍ക്കാരിന്റെ ആഹ്വനം

ഡബ്ലിന്‍: ക്രിസ്മസ് സന്ദേശങ്ങള്‍ കൈമാറുന്നതിന് പോസ്റ്റല്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്തെ പോസ്റ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ദൃഢത കൈവരിക്കാന്‍ ഈ ക്രിസ്മസിന് ജനങ്ങള്‍ ക്രിസ്മസ് കാര്‍ഡുകള്‍ തപാല്‍ വഴി അയക്കണമെന്ന്‌നാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയുള്ള സന്ദേശങ്ങള്‍ക്ക് പകരം തപാല്‍ വഴി സന്ദേശം കൈമാറുമ്പോള്‍ അയക്കുന്ന ആളുകള്‍ക്കും ലഭിക്കുന്നവര്‍ക്കും പുതിയൊരു അനുഭൂതി സൃഷ്ടിക്കുമെന്ന് റോസ് കോമണ്‍ ടി.ഡി യൂജിന്‍ മര്‍ഫി അഭിപ്രായപ്പെടുന്നു. കൂടാതെ ഇത് നിര്‍ജീവമായ തപാല്‍ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാകുമെന്നും ടി.ഡി … Read more

ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് ഐറിഷ് സാമ്പത്തിക രംഗത്ത് വന്‍ സംഭാവനകള്‍ നല്‍കുന്നതായി പരിസ്ഥിതി മന്ത്രി

ഗാല്‍വേ: ഗാല്‍വേ വിന്‍ഡ് പാര്‍ക്ക് 90 മില്യണ്‍ യൂറോയുടെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാകുന്നു. ഐറിഷ് പരിസ്ഥിതി മന്ത്രി ടെന്നിസ് നോട്ടന്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. സ്‌കോട്‌ലന്‍ഡ് മന്ത്രി നിക്കോള സ്റ്റര്‍ജനുമായി സംസാരിക്കവെ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. വിന്‍ഡ് പാര്‍ക്ക് സസ്റ്റെയ്‌നബിലിറ്റി ഇമ്പാക്റ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ മികച്ച പ്രകടനങ്ങളും വിലയിരുത്തി. ഇതിനു പുറമെ ജോലി നല്‍കുന്നതിലും ഫാം മുന്‍പന്തിയിലാണെന്ന് കണ്ടെത്തി. 90% വീടുകള്‍ക്കും ഊര്‍ജ്ജം നല്‍കുന്നതില്‍ വിന്‍ഡ് ഫാം വിജയിച്ചതായും മന്ത്രി പറഞ്ഞു. … Read more

പ്രശസ്ത കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ഡബ്ലിനില്‍ BLAZE 2016.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ’ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ‘ഗ്രേസ് ലാല്‍’ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാര്‍ BLAZE2016 നയിക്കുന്നു. ശ്രീമതി ഗ്രേസ് ലാല്‍ (സൈക്കോളജിസ്‌റ് )’ഗ്രേസ് കൗണ്‍സിലിംഗ് സെന്റര്‍’,കോട്ടയത്തിന്റെ ഡയറക്ടര്‍ ആയും ഫാമിലി അപ്പോസ്തലേറ്റ് … Read more

ഗാള്‍വേയിലെ സിറ്റിയില്‍ ഫ്രീ പാര്‍ക്കിങ് ഒരുങ്ങുന്നു

ഗാല്‍വേ: ക്രിസ്മസ് അടുത്തതോടെ സിറ്റിയില്‍ സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കൗണ്ടി കൗണ്‍സില്‍. സൗജന്യമായി 11.00 am മുതല്‍ ക്രിസ്മസ് ആഴ്ചകളില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. 2014-ല്‍ ആദ്യമായി ലോക്കല്‍ ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഡിസംബര്‍ 3 മുതല്‍ 28 വരെയാണ് കൗണ്‍സില്‍ സൗജന്യ പാര്‍ക്കിങ് സംവിധാനം ആരംഭിക്കുന്നത്. ഷോപ്പിംഗ് മാളുകളിലും, മറ്റു സ്ഥലങ്ങളിലും തിരക്ക് കൂടുന്ന ക്രിസ്മസ് കാലയളവില്‍  പാര്‍ക്കിങ് സൗകര്യം ഒരുക്കുന്ന തിരക്കിലാണ് കൗണ്ടി കൗണ്‍സില്‍. എ … Read more

ഐറിഷ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കണക്കില്‍ മികവ് പുലര്‍ത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: പ്രൈമറി, സെക്കണ്ടറി വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ റിസര്‍ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനനത്തില്‍ 49 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളുടെ ഗണത്തിലാണ് അയര്‍ലണ്ടിന്റെ സ്ഥാനം. 39 രാജ്യങ്ങളിലെ കുട്ടികളില്‍ നടത്തിയ കണക്കു പരീക്ഷയില്‍ ഒന്‍പതാം റാങ്ക് നേടിയ ഐറിഷ് രണ്ടാം ലെവല്‍ കണക്കു വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയതാണ് ഗവേഷണ ഫലത്തില്‍ അയര്‍ലണ്ടിന്റെ നിലവാരം ഉയര്‍ന്നത്. സയന്‍സ് വിദ്യാര്‍ത്ഥികള്‍ 47 രാജ്യങ്ങളില്‍ പത്തൊന്‍പതാം സ്ഥാനവും അയര്‍ലന്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ട്, ബെല്‍ജിയം, ഫിന്‍ലന്‍ഡ് തുടങ്ങിയ … Read more

സ്‌കോട്ട്ലാന്റ്‌റ് ഫസ്റ്റ് മിനിസ്റ്റര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചു.

ഡബ്ലിന്‍: അയര്‌ലണ്ടുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കോട്ട്ലാന്റ്‌റ് മന്ത്രി നിക്കോള സാറ്റര്‍ജിന്‍ ഐറിഷ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. ബിസിനസ്സ്, രാഷ്ട്രീയം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് മന്ത്രി ഇവിടെ എത്തിയത്. അയര്‍ലണ്ടിലെ 120 ചീഫ് എക്‌സിക്യു്ട്ടിവുകളുമായി അവര്‍ ചര്‍ച്ച നടത്തി. ബ്രക്സിറ്റ് നടപ്പാക്കുന്ന സാഹചര്യത്തില്‍ പുതിയ ബിസിനസ്സ് സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ് സ്‌കോറ്റ്‌ലാന്റ്റും അയര്‍ലണ്ടും. ഡബ്ലിനും ആയി ‘സിംഗിള്‍ മാര്‍ക്കറ്റ്’ സംവിധാനം പുലര്‍ത്താനുള്ള നിക്കോള സാറ്റര്‍ജിന്റെ അഭിപ്രായത്തെ മുന്‍ ഐറിഷ് പ്രധാനമന്ത്രി … Read more

ഐറിഷ് കെയര്‍ഹോമില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷാ ലഭിക്കുന്നില്ലെന്ന് ഹിക്ക റിപ്പോര്‍ട്ട് പുറത്തു വന്നു

റിപ്പറെറി: കെയര്‍ഹോമില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതില്‍ ഹിക്ക ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കെയര്‍ ഹോമിലാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമെന്നും ഹിക്ക കണ്ടെത്തി. ടിപ്പററിയിലെ ഫെറി ഹൗസ് കെയര്‍ ഹോമില്‍ ആദ്യം സന്ദര്‍ശനം നടത്തിയ ഹിക്ക ഇവിടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ മറ്റു കെയര്‍ ഹോമുകളിലും മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. കുട്ടികളുടെ മേല്‍നോട്ടം, ആശയ വിനിമയം, മാനേജ്മെന്റ് സിസ്റ്റത്തിലെ അപാകതകള്‍ എന്നിവ തുറന്നു കാട്ടിയ ആരോഗ്യ … Read more

ഐറിഷ് പ്രധാനമത്രി ഉള്‍പ്പെടെ 6 മാത്രിമാരുടെ ഇ.മെയില്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രി അടക്കം 6 മാത്രിമാരുടെ പ്രൈവറ്റ് ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ബിസിനസ്സ് നെറ്റ് വര്‍ക്കിങ് സൈറ്റ് Linke.dio യില്‍ നിന്നാണ് വിവിയരങ്ങള്‍ ചോര്‍ന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012 മുതല്‍ ഇന്റര്‍നാഷണല്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തി വരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഐറിഷ് വിദ്യാഭ്യാസ മാതൃ റിച്ചാര്‍ഡ് ബ്രട്ടന്‍, ട്രാന്‍സ്പോര്‍ട് മിനിസ്റ്റര്‍ ഷെയിന്‍ റോസ്, ചീഫ് വിപ്പ് റിജിന ദോഹര്‍ത്തി, ഫോറിന്‍ അഫേഴ്സ് മിനിസ്റ്റര്‍ … Read more

അയര്‍ലണ്ടിലെ ഹൃദ്രോഹികളുടെ എണ്ണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഹൃദ്രോഹികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചതായി ഹാര്‍ട്ട് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ആശുപത്രികളില്‍ ചികിത്സ ലഭിക്കാന്‍ വൈകുന്നതും, വെയ്റ്റിങ് ലിസ്റ്റില്‍ കാത്തു നില്‍ക്കേണ്ടി വരുന്നത് പ്രശ്‌നം ഗുരുതരമാക്കുന്നതായും സംഘടന പറയുന്നു. ആശുപത്രികളെ മാത്രം ആശ്രയിക്കാതെ കമ്മ്യുണിറ്റി കെയര്‍ സര്‍വീസിലൂടെ ഹൃദ്രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നും ഫൗണ്ടേഷന്‍ ഓര്‍മിപ്പിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ 160,000 ആളുകള്‍ക്ക് രാജ്യത്തു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരിടുന്നതായി സംഘടന വ്യക്തമാക്കുന്നു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളുടെ സൂചന ലഭിക്കുമ്പോള്‍ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയാല്‍ ഹൃദ്രോഗം … Read more