ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്.

യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു.

2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ ബെലറൂസ് പ്രസിഡന്റായ Alexander Lukashenko-യ്‌ക്കെതിരെ മത്സരിക്കാന്‍ Tikhanovsky ശ്രമിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കലാപം നടത്താന്‍ ശ്രമിച്ചുവെന്നും, വിദ്വേഷം പരത്തിയെന്നും ആരോപിച്ച് 2021-ല്‍ അദ്ദേഹത്തെ 18 വര്‍ഷം തടവിന് വിധിച്ചു. ‘ധിക്കാരം’ കാട്ടിയെന്ന പേരില്‍ 18 മാസത്തെ അധികതടവും വിധിച്ചിരുന്നു.

1994 മുതല്‍ ബെലറൂസില്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് Lukashenko, എല്ലാ പ്രതിപക്ഷ സ്വരങ്ങളെയും അടിച്ചമര്‍ത്തിവരികയാണ്. സ്വേച്ഛാധിപത്യ ഭരണം നടത്തിവരുന്ന Lukashenko മാദ്ധ്യമസ്വാതന്ത്ര്യത്തെയടക്കം വിലക്കുകയും ചെയ്യുകയാണ്. ബെലറൂസിലെ തെരഞ്ഞെടുപ്പ് സ്വതന്ത്രമാണെന്ന് അന്താരാഷ്ട്ര തലത്തിലും അഭിപ്രായമില്ല. യൂറോപ്പില്‍ വധശിക്ഷ നിലനില്‍ക്കുന്ന ഏക രാജ്യമായും ബെലറൂസ് തുടരുകയാണ്. രാജ്യത്ത് ഏകേശം 1,000-ലധികം രാഷ്ട്രീയ തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion