അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 27 പേര്‍ക്ക് ‘കൃത്രിമ ലിംഗം’ വച്ചുപിടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉദ്ധാരണശേഷി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സയുടെ ഭാഗമായാണ് penile prostheses എന്നറിയപ്പെടുന്ന ഈ ഉപകരണം വച്ച് പിടിപ്പിച്ചത്. ഏകദേശം 500,000 യൂറോയാണ് ഇവര്‍ക്കായി ചെലവായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Three-piece inflatable penile prosthesis (3p-IPP) എന്ന മോഡലാണ് പൊതുവെ ഉപയോഗിച്ചിട്ടുള്ളത്. Health Service Executive (HSE)-ക്ക് കീഴിലുള്ള ആശുപത്രികളിലായി കഴിഞ്ഞ വര്‍ഷം മാത്രം എട്ട് പേര്‍ക്ക് ഈ ഉപകരണം വച്ച് പിടിപ്പിച്ചു. ലിംഗത്തിന്റെ ഉദ്ധാരണശേഷി സാധാരണഗതിയിലാകാന്‍ ഈ ഉപകരണം സഹായിക്കും.
അതേസമയം ഉപകരണം വച്ച് പിടിപ്പിക്കുന്നതിന് എത്ര യൂറോയാണ് ചെലവെന്ന് HSE വ്യക്തമാക്കിയില്ല. യുകെയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ ഏകദേശം 17,500 യൂറോയാണ് ഇതിന്റെ ചെലവ്.
ലിംഗത്തിന് ഉദ്ധാരണ പ്രശ്‌നമുണ്ടാകുകയും, നിരവധി ചികിത്സകള്‍ക്ക് ശേഷവും സ്ഥിതി വ്യാത്യസപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമാണ് ഈ ചികിത്സ. മാനസിക ആഘാതങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രോസ്‌റ്റേറ്റ് നീക്കം ചെയ്യല്‍ എന്നിവയെല്ലാം ഉദ്ധാരണശേഷി ഇല്ലാതാക്കിയേക്കാം. ഉദ്ധാരണശേഷിക്കുറവിനുള്ള ഏറ്റവും മികച്ച ചികിത്സയായാണ് ഇതിനെ വിലയിരുത്തുന്നത്.
Irish Medical Journal മുമ്പ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2008-നും 2017-നും ഇടയില്‍ ഈ ചികിത്സ നടത്തിയവരില്‍ 86% പേരും അത് ഫലം കണ്ടതായാണ് പ്രതികരിച്ചത്. എന്നാല്‍ ചിലരില്‍ ഉപകരണം പ്രവര്‍ത്തിക്കാതെ വന്നത് കാരണവും, ഇന്‍ഫെക്ഷന്‍ കാരണവും വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടതായും വന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion