അയര്‍ലണ്ടിന്റെ ടാക്‌സ് വരുമാനം സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 68.2% ബില്യണ്‍ യൂറോ ആണെന്ന് ധനകാര്യവകുപ്പ്. 2023-ലെ സമാനകാലയളവിനെ അപേക്ഷിച്ച് ടാക്‌സ് വരുമാനത്തില്‍ 6.8 ബില്യണ്‍ യൂറോ (11%) വര്‍ദ്ധനയുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്‍കം ടാക്‌സ് വരുമാനം 1.6 ബില്യണ്‍ വര്‍ദ്ധിച്ച് (7.1%) 24.8 ബില്യണ്‍ യൂറോയും, VAT റവന്യൂ 1.2 ബില്യണ്‍ വര്‍ദ്ധിച്ച് (7.0%), 17.9 ബില്യണും, കോര്‍പ്പറേഷന്‍ ടാക്‌സ് 3.4 ബില്യണ്‍ വര്‍ദ്ധിച്ച് (23.3%) 17.8 ബില്യണ്‍ യൂറോ ആയതായും ധനകാര്യവകുപ്പ് അറിയിച്ചു.
2024 മൂന്നാം പാദത്തിലെ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ആകെ ടാക്‌സ് വരുമാനമായ 23.4 ബില്യണ്‍ യൂറോ, കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 3 ബില്യണോളം (14.5%) അധികമാണ്. കോര്‍പ്പറേഷന്‍ ടാക്‌സ് വര്‍ദ്ധനയാണ് ഇതിന് പ്രധാന കാരണം.
അതേസമയം ചെലവ് (gross voted expenditure) സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 72.1 ബില്യണ്‍ യൂറോ ആണ്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 7.7 ബില്യണ്‍ യൂറോ അധികമായി (12%) ചെലവാക്കി.
ഖജനാവില്‍ 5 ബില്യണ്‍ യൂറോയുടെ മിച്ചവും സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കണക്കാക്കിയിട്ടുണ്ട്.
രാജ്യത്തെ ടാക്‌സ് വരുമാനം നല്ല രീതിയില്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ധനകാര്യമന്ത്രി ജാക്ക് ചേംബേഴ്‌സ് പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


