ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ കിറ്റി 109-ആം വയസിൽ വിടവാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളായ Kitty Jeffrey നിര്യാതയായി. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് 109-കാരിയായ കിറ്റി വിടവാങ്ങിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ മരണസമയം കൂടെയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ നവംബറില്‍ കോര്‍ക്കിലെ Midleton-ന് സമീപം Knocksatukeen-ലെ വീട്ടില്‍ വച്ചാണ് കിറ്റി തന്റെ 109-ആം ജന്മദിനം ആഘോഷിച്ചത്. മക്കള്‍, കൂട്ടുകാര്‍, ബന്ധുക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം.

കിറ്റിയും ജോര്‍ജ്ജും വിവാഹവേളയില്‍

കൗണ്ടി കോര്‍ക്കിലെ Glenville-യില്‍ 1914 നവംബര്‍ 12-ന് ഒന്നാം ലോകമഹായുദ്ധകാലത്താണ് കിറ്റി ജനിച്ചത്. പില്‍ക്കാലത്ത് കര്‍ഷകനായ George Jeffrey-ലെ കിറ്റി വിവാഹം ചെയ്തു. ആനി, ജോര്‍ജ്ജ്, നോര്‍മന്‍, ഐവര്‍ എന്നിങ്ങനെ നാല് മക്കളാണ് ദമ്പതികള്‍ക്ക്.

തന്റെ അമ്പതാം വയസില്‍ കിറ്റി ഡ്രൈവിങ് പഠിച്ച് വാഹനമോടിക്കാന്‍ ആരംഭിച്ചിരുന്നു. പ്രദേശത്തെ Irish Countrywomen’s Association (ICA) സ്ഥാപകരില്‍ ഒരാളുമായിരുന്നു കിറ്റി.

1986-ല്‍ ഭര്‍ത്താവായ ജോര്‍ജ്ജ് മരിച്ചു. അത്രയും കാലം ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ കിറ്റിക്ക് വലിയ ആഘാതമായിരുന്നു മരണം.

അയര്‍ലണ്ടില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന മൂന്നാമത്തെ ആളായാണ് കിറ്റിയെ കണക്കാക്കിയിരുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW