ADVERTISEMENT
Sat, Mar 21, 2026 | Dublin: 13°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ കോർപ്പറേറ്റ് ടാക്സ് വരുമാനം കുതിച്ചുയർന്നു; ജൂൺ മാസത്തിൽ ലഭിച്ചത് 7.4 ബില്യൺ യൂറോ

അയര്‍ലണ്ടില്‍ സര്‍ക്കാരിന് ലഭിക്കുന്ന കോര്‍പ്പറേറ്റ് ടാക്‌സ് ഒരു വര്‍ഷത്തിനിടെ 25% വര്‍ദ്ധിച്ചു. 2024 ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2025 ജൂണില്‍ കോര്‍പ്പറേറ്റ് ടാക്‌സ് വകയില്‍ സര്‍ക്കാരിന് ലഭിച്ചത് 7.4 ബില്യണ്‍ യൂറോയാണ്. 2025 മെയ് മാസത്തില്‍ ലഭിച്ച ടാക്‌സ് 2024 മെയ് മാസത്തെക്കാള്‍ 30% കുറവായിരുന്നു എന്നയിടത്താണ് ജൂണിലെ ടാക്‌സ് വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കമ്പനികളില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയെയാണ് കോര്‍പ്പറേറ്റ് ടാക്‌സ് എന്ന് പറയുന്നത്. അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നുമാണിത്.

രാജ്യത്ത് മിക്ക കമ്പനികളും ജൂണ്‍, നവംബര്‍ മാസങ്ങളിലായാണ് കോര്‍പ്പറേറ്റ് ടാക്‌സ് ഒന്നിച്ച് അടയ്ക്കാറുള്ളത്. ജൂണില്‍ ലഭിച്ച 7.4 ബില്യണ്‍ യൂറോ എന്നത് 2017-ല്‍ സര്‍ക്കാരിന് ആകെ ലഭിച്ച ടാക്‌സ് വരുമാനത്തെക്കാള്‍ കൂടുതലാണ്. നവംബര്‍ മാസത്തിലെ കോര്‍പ്പറേറ്റ് ടാക്‌സ് വരുമാനത്തിലും വലിയ ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് അയര്‍ലണ്ടിലെ 12.5% കോര്‍പ്പറേറ്റ് ടാക്‌സ് വളരെ കുറവാണ്. ഇതുകാരണം യുഎസില്‍ നിന്നടക്കം നിരവധി കമ്പനികളാണ് പ്രവര്‍ത്തനത്തിന് അയര്‍ലണ്ട് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ യുഎസ് അധികൃതര്‍ അയര്‍ലണ്ടിനെ വിമര്‍ശിക്കുന്നതും പതിവാണ്. ഈയിടെ രൂപപ്പെട്ട യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരയുദ്ധം അയര്‍ലണ്ടിലെ കോര്‍പ്പറേറ്റ് കമ്പനികളെയും, അതുവഴി ടാക്‌സ് വരുമാനത്തെയും ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം മറ്റ് ടാക്‌സ് വരുമാനങ്ങളിലും ജൂണ്‍ മാസത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്‍കം ടാക്‌സില്‍ 4.3%, VAT-ല്‍ 5.8% എന്നിങ്ങനെയാണ് ജൂണ്‍ മാസത്തിലെ വര്‍ദ്ധന (2024 ജൂണിനെ അപേക്ഷിച്ച്).

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW