2024 മാർച്ച് വരെയുള്ള 12 മാസത്തിനിടെ അയർലണ്ടിലുണ്ടായ പണപ്പെരുപ്പം 2.9% ആണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടെ ഇത് 3.4% ആയിരുന്നു. തുടർച്ചയായി അഞ്ചാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തിൽ കൂടാതെ പിടിച്ചുനിർത്താൻ സാധിക്കുന്നത്.
കണക്കുകൾ പരിശോധിച്ചാൽ ഒരു വർഷത്തിനിടെ ഏറ്റവും വില ഉയർന്നത് റീക്രിയേഷൻ, കൾച്ചർ എന്നിവയ്ക്കാണ്- 8.3%. റസ്റ്ററന്റ്, ഹോട്ടൽ എന്നിവയ്ക്കുള്ള ചെലവ് 5.5% വർദ്ധിച്ചു.
അതേസമയം പാക്കേജ് ഹോളിഡെയുടെ ചെലവ് 40% ആണ് വർദ്ധിച്ചത്.
പണപ്പെരുപ്പത്തിൽ കുറവ് സംഭവിച്ചെങ്കിലും ജീവിത ചെലവ് വർധിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തേക്കാൾ 80-90% അധിക വിലയാണ് നിലവിൽ വൈദ്യുതി, ഗ്യാസ് മുതലായ നിത്യോപയോഗ സാധനങ്ങൾക്ക് ഉള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വസ്തുക്കൾക്ക് 25-30 ശതമാനവും വില അധികമാണ്. അതായത് പണപ്പെരുപ്പം കുറഞ്ഞതിന്റെ ഫലം ജനങ്ങളിലേക്ക് എത്താൻ ഇനിയും കാലമെടുക്കും. എക്സൈസ് നികുതി പുനഃസ്ഥാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലയും ഈയിടെ വർധിച്ചിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW