ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിലെ റോഡുകളിൽ 2023-ൽ 184 പൊലിഞ്ഞത് ജീവനുകൾ; 19% വർദ്ധന

2023-ല്‍ അയര്‍ലണ്ടിലെ റോഡുകളില്‍ 173 അപകടങ്ങളിലായി കൊല്ലപ്പെട്ടത് 184 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19% അധികമാണിതെന്ന് Road Safety Authority (RSA) വ്യക്തമാക്കുന്നു. 2022-ല്‍ 149 റോഡപകടങ്ങളിലായി 155 മരണങ്ങളാണ് സംഭവിച്ചിരുന്നത്.

2022-ന് സമാനമായി ഈ വര്‍ഷവും ഏറ്റവുമധികം കൊല്ലപ്പെട്ടത് പുരുഷന്മാരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 78 ശതമാനവും പുരുഷന്മാരാണ്.

അതുപോലെ കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെടുന്നതിലും, രാത്രിയില്‍ അപകടങ്ങള്‍ നടക്കുന്നതിലും 2023-ല്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

ടിപ്പററിയിലാണ് ഏറ്റവുമധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്- 16. 15 പേര്‍ വീതം കൊല്ലപ്പെട്ട കോര്‍ക്ക്, ഡബ്ലിന്‍ എന്നിവിടങ്ങളാണ് പിന്നാലെ. ഏറ്റവും കുറവ് പേര്‍ കൊല്ലപ്പെട്ടത് ലോങ്‌ഫോര്‍ഡിലാണ്- 2.

ആകെ മരണങ്ങളില്‍ 69 പേര്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാരാണ്. 44 പേര്‍ കാല്‍നടയാത്രക്കാരും. 34 പേരാണ് വാഹനങ്ങളിലെ യാത്രക്കാരുമാണ്. 26 പേര്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാരും, എട്ട് പേര്‍ സൈക്കിള്‍ യാത്രക്കാരും, മൂന്ന് പേര്‍ ഇ-സ്‌കൂട്ടര്‍ ഓടിച്ചിരുന്നവരുമാണ്.

ആകെ മരണങ്ങളില്‍ പകുതിയോളം സംഭവിച്ചത് രാത്രിയിലാണ് (രാത്രി 8 മുതല്‍ രാവിലെ 8 വരെ). 2022-ല്‍ ഇത് 35% ആയിരുന്നു.

മെയ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം പേര്‍ രാജ്യത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. യഥാക്രമം 20, 26, 23 എന്നിങ്ങനെയാണ് ഈ മാസങ്ങളിലെ റോഡപകടമരണ നിരക്ക്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW