ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

അയർലണ്ടിൽ കാറുകൾ തകർത്ത് പണം മോഷ്ടിക്കുക അടക്കം 54 കേസുകളിൽ പ്രതിയായ 15-കാരന് അഞ്ച് മാസത്തെ തടവ് ശിക്ഷ

മാസങ്ങളോളം നീണ്ടുനിന്ന വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ 15 വയസുകാരനെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് ഡബ്ലിൻ ചിൽഡ്രൻസ് കോടതി. 14-ആം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ച ഈ ആൺകുട്ടിക്ക് എതിരെ, 2024 ഓഗസ്റ്റ് മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ 17 വ്യത്യസ്ത ദിവസങ്ങളിലായി നടന്ന സംഭവങ്ങളിൽ 54 കേസുകളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ മാദ്ധ്യമങ്ങൾക്ക് നിയമപരമായ വിലക്കുണ്ട്.

വോക്കിൻസ്‌ടൗൺ (Walkinstown), ക്രംലിൻ (Crumlin), ടെമ്പിൾലോഗ് (Templeogue) തുടങ്ങി ഡബ്ലിനിലെ വിവിധ പ്രദേശങ്ങളിലും മീത്ത് (Meath), കിൽഡെയർ (Kildare) എന്നിവിടങ്ങളിലുമുള്ള വാഹനങ്ങളാണ് ഇയാൾ കുറ്റകൃത്യങ്ങൾക്ക് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വാഹന മോഷണം, നാശനഷ്ടങ്ങൾ വരുത്തുക, കാർ ജനലുകൾ തകർക്കുകയോ വാതിലുകൾ ബലമായി തുറക്കുകയോ ചെയ്യുക എന്നിവയായിരുന്നു പ്രധാന കുറ്റങ്ങൾ. മോഷണത്തിനായി ചില ആുധങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നു. ഒരു കാറിൽ നിന്ന് 1,000 യൂറോ മോഷ്ടിച്ചതും, മറ്റൊരു ദിവസം ഏഴ് വാഹനങ്ങൾ ഒരേസമയം തകർത്ത് ഉള്ളിൽ കടന്നതും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.

മയക്കുമരുന്നിന് അടിമയായതും തെറ്റായ സുഹൃദ്ബന്ധങ്ങളുമാണ് കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ അഭിഭാഷകനായ ബ്രയാൻ കീനൻ കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ ഏഴ് ആഴ്ചകളായി തടവിൽ കഴിയുന്ന കുട്ടി, തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞതായും കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മയക്കുമരുന്ന് ഉപയോഗം പൂർണ്ണമായും ഉപേക്ഷിച്ചാൽ മാത്രമേ കുട്ടിക്ക് ശരിയായ വഴിയിൽ മുന്നോട്ട് പോകാൻ കഴിയൂ എന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. അമ്മയോടൊപ്പമാണ് കുട്ടി കോടതിയിലെത്തിയത്.

തുടർന്ന് ജഡ്ജി ബ്രണ്ടൻ ടോൾ അഞ്ച് മാസത്തെ തടവ് ശിക്ഷയാണ് കുട്ടിക്ക് വിധിച്ചത്.  ഇത് ജനുവരി മാസം മുതൽ കണക്കാക്കും. ശിക്ഷാ കാലാവധിക്ക് ശേഷം അടുത്ത അഞ്ച് മാസം കുട്ടി യാതൊരു കുറ്റകൃത്യങ്ങളിലും ഏർപ്പെടാൻ പാടില്ലെന്നും പ്രൊബേഷൻ സർവീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW