ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഐആർപി കാർഡ് പുതുക്കലിലെ കാലതാമസം; സമര പ്രതിഷേധവുമായി ക്രാന്തി അയർലൻഡ്

ഐആർപി കാർഡ് പുതുക്കാൻ മാസങ്ങളോളം കാലതാമസം എടുക്കുന്ന പശ്ചാത്തലത്തിൽ ജിഎൻഐബി ഓഫീസിനു മുന്നിൽ സമര പ്രഖ്യാപനവുമായി ക്രാന്തി അയർലൻഡ്. മാർച്ച് മാസം പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് ഡബ്ബിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിലാണ് സമരം നടത്തുന്നത്.

ഐആർപി കാർഡ് പുതുക്കി കിട്ടുന്നതിന് മാസങ്ങളോളം കാലതാമസമാണ് നിലവിൽ ഉള്ളത്. നിരവധി പേരുടെ ജോലിയെയും യാത്രകളെയും ബാധിക്കുന്ന സ്ഥിതിയാണ്. പലർക്കും ജോലി നഷ്ടപ്പെടുകയും പുതുതായി ലഭിക്കുന്ന ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഐആർപി കാർഡില്ലാതെ യാത്ര ചെയ്യാനുള്ള ഇളവ് നേരത്തെ അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിർത്തലാക്കിയതോടുകൂടി യാത്ര ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിലാണ്. മാതാപിതാക്കൾ മരിച്ചിട്ട് പോലും നാട്ടിൽ പോകാൻ ആകാത്ത ആളുകൾ പോലും ഉണ്ട്.

ഈ പ്രശ്നം പരിഹരിക്കാൻ ക്രാന്തി നിരവധി മാർഗ്ഗങ്ങളിലൂടെ ശ്രമിച്ചിരുന്നു. ക്രാന്തി എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് മായും മന്ത്രിയുടെ ഓഫീസുമായി ഈ വിഷയം സംസാരിക്കുകയും കുടിയേറ്റ സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. കൂടാതെ ഈ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സൈൻ എ പെറ്റിഷൻ ക്യാമ്പയിനും സംഘടിപ്പിച്ചു. ഇതിനുപുറമെ പ്രതിപക്ഷ ടി ഡി മാരെ സമീപിച്ച് ഈ വിഷയം വിശദമായി പങ്കുവയ്ക്കുകയും അവർ വഴി ഇത് പാർലമെന്റിൽ ഉന്നയിക്കുകയും ചെയ്തു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ട്രാവൽ അഡ്വൈസറി ഫെബ്രുവരി വരെ നീട്ടി കിട്ടുകയും ചെയ്തിരുന്നു.

എന്നാൽ ഇതിൽ അപ്പുറം ഇക്കാര്യങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ ഉണ്ടാകാനാണ് ക്രാന്തി പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുന്നത്. ഈ പ്രത്യക്ഷ സമരത്തിന് നിരവധി ട്രേഡ് യൂണിയനുകളുടെയും എൻജിഒകളുടെയും സമൂഹ സംഘടനകളുടെയും പിന്തുണ ക്രാന്തി അയർലൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ അധികാരികളുടെയും പൊതു ജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്നതിനു വേണ്ടി നടത്തുന്ന ഈ സമാധാനപരമായ പ്രതിഷേധത്തിൽ കുടിയേറ്റ സമൂഹത്തിൽനിന്ന് ഉള്ള പിന്തുണയും സഹകരണവും വേണമെന്ന് ക്രാന്തി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു

നേരത്തെ ഗാർഡ കാർഡ് ആയിരുന്ന സമയത്ത് ഗാഡ അപ്പോയിമെന്റും വിസ അപ്പോയിന്മെന്റും ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയും നാമ മാത്രമായി ഉണ്ടായിരുന്ന അപ്പോയിമെന്റുകൾ തേഡ് പാർട്ടികൾ വൻതോതിൽ ചാർജ് ഈടാക്കിക്കൊണ്ട് മറിച്ചു വിൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ കാരണങ്ങളാൽ ആളുകൾ വെളുപ്പിനും മൂന്നു മണി മുതൽ ഡബ്‌ലിൻ ജിഎൻ ഐ ബി ഓഫീസിന് മുന്നിൽ മഴയും മഞ്ഞും വകവയ്ക്കാതെ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. ഇതിനെതിരെയും അന്ന് ക്രാന്തി അയർലൻഡ് സമരം സംഘടിപ്പിച്ചിരുന്നു. അതിന്റെ കൂടെ ഫലമായി ആ കാര്യങ്ങൾ പരിഹരിച്ച് കിട്ടിയിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW