ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഗാർഡയും വടക്കൻ അയർലണ്ട് പൊലീസും കൈകോർത്തു; Co Antrim-ൽ പിടികൂടിയത് 7.9 മില്യന്റെ മയക്കുമരുന്നുകൾ

ഗാര്‍ഡയും, നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 7.9 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് Co Antrim-ലെ Newtownabbey-ലുള്ള Mullusk പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വലിയ അളവിലുള്ള കഞ്ചാവ്, കൊക്കെയ്ന്‍, കെറ്റമീന്‍ എന്നിവ ഭക്ഷണം സൂക്ഷിക്കുന്ന പാക്കുകളില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും 28 വയസുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

യുകെയിലെ വിവിധ പ്രദേശങ്ങളിലായി ഇവ വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ ഉദ്ദേശ്യമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഗാര്‍ഡയുടെ മയക്കുമരുന്ന വിരുദ്ധ സേനയുമായി കൈകോര്‍ത്ത് പരിശോധന നടത്തിയതെന്നും അവര്‍ അറിയിച്ചു. ഇത്തരത്തില്‍ കടത്തുന്ന മയക്കുമരുന്നുകള്‍ നമ്മുടെ സമൂഹത്തിലെ കുട്ടികള്‍, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ മുതലായവര്‍ക്ക് ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചിന്തിക്കാന്‍ കഴിയാത്തതാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW