ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഡബ്ലിൻ സ്‌കൂളിന് മുന്നിൽ വച്ച് കത്തിക്കുത്തേറ്റ 5 വയസുകാരി വീണ്ടും ഐസിയുവിൽ

ഡബ്ലിനിലെ സ്‌കൂളിന് മുന്നില്‍ ഇക്കഴിഞ്ഞ നവംബറില്‍ കത്തിക്കുത്തേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ ധനസമാഹരണ പേജിലാണ് കുട്ടിയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി സ്ഥിരീകരിച്ചത്.

വടക്കന്‍ ഡബ്ലിനിലെ പാര്‍നല്‍ സ്‌ക്വയറില്‍ വച്ചാണ് അഞ്ച് വയസുകാരിക്കും, മറ്റ് രണ്ട് കുട്ടികള്‍ക്കും, കെയററായ സ്ത്രീക്കും അക്രമിയുടെ കുത്തേറ്റത്. മറ്റുള്ളവരെല്ലാം വൈകാതെ ആശുപത്രി വിട്ടെങ്കിലും നെഞ്ചില്‍ കുത്തേറ്റ അഞ്ച് വയസുകാരിയെ ഈയിടെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

കുട്ടിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നതെന്നും, വൈകാതെ വാര്‍ഡിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

സംഭവത്തില്‍ 50 വയസുകാരനായ Riad Bouchaker എന്ന അക്രമിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു.

ആക്രമണം നടന്ന ശേഷം അക്രമി കുടിയേറ്റക്കാരനാണെന്നാരോപിച്ച് തീവ്രവലതുപക്ഷവാദികള്‍ നഗരത്തില്‍ കലാപം അഴിച്ചുവിടുകയും ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW