2025-ലെ ആദ്യ രണ്ട് മാസങ്ങളിലായി ടാക്സ് ഇനത്തില്‍ ഐറിഷ് സര്‍ക്കാരിന് ലഭിച്ചത് 13.5 ബില്യണ്‍ യൂറോ. 2024-ലെ ആദ്യ രണ്ട് മാസങ്ങളെക്കാള്‍ 12.1% വര്‍ദ്ധനയാണ് ടാക്സ് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്റെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വിധിപ്രകാരം ആപ്പിള്‍ കമ്പനിയില്‍ നിന്നും അയര്‍ലണ്ടിന് ലഭിക്കുന്ന 1.7 ബില്യണ്‍ യൂറോ ഒഴിവാക്കിയുള്ള തുകയാണിത്.
ഈ വര്‍ഷം ലഭിച്ച ആകെ ടാക്സ് വരുമാനത്തില്‍ 5.7 ബില്യണ്‍ യൂറോ ഇന്‍കം ടാക്സ് ഇനത്തിലാണ്. 5.8% ആണ് മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വര്‍ദ്ധന. കോര്പ്പറേഷന് ടാക്സ് ആകട്ടെ 89% വര്‍ദ്ധിച്ച് 1.1 ബില്യണ്‍ യൂറോയും ആയി.
സോഷ്യല്‍ പ്രൊട്ടക്ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം മുതലായ പ്രധാന മേഖലകളിലായി കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉയര്‍ന്ന ടാക്സ് വരുമാനം ലഭിക്കുന്നതോടെ സാധിക്കുമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സ് പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW