ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

യൂറോവിഷൻ സംഗീത മത്സരത്തിൽ ഇസ്രയേലിനെ പങ്കെടുപ്പിക്കരുത്; ശക്തമായ നിലപാടുമായി അയർലണ്ട്

ഈ വര്‍ഷത്തെ Eurovision Song Contest-ല്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി European Broadcasting Union (EBU)-ന് തുറന്ന കത്തുമായി 350-ലധികം ഐറിഷ് ടിവി, ഫിലിം പ്രൊഡ്യൂസര്‍മാര്‍. ഇത്തവണത്തെ മത്സരത്തിലും ഇസ്രായേലിനെ പങ്കെടുപ്പിക്കുമെന്ന EBU ഡയറക്ടര്‍ Martin Green-ന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രൊഡ്യൂസര്‍മാര്‍ തുറന്ന കത്തയച്ചിരിക്കുന്നത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ആക്രമണങ്ങള്‍ കാരണം ഇസ്രായേലിനെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വ്യാപകമായി എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. അയര്‍ലണ്ടിലെ ദേശീയ മാധ്യമമായ RTE-യിലെ മാധ്യമപ്രവര്‍ത്തകരും ഇസ്രായേലിനെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

പ്രൊഡ്യൂസര്‍മാര്‍ EBU-വിന് അയച്ച തുറന്ന കത്തില്‍ 2025-ലെ Eurovision Song Contest-ലും ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതില്‍ അഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ഈ മത്സരത്തിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തിലുള്ള നടപടി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 2022-ല്‍ ഉക്രെയിനെതിരെ പൂര്‍ണ്ണ അധിനിവേശമാരംഭിച്ച റഷ്യയെ മത്സരത്തില്‍ നിന്നും വിലക്കിയതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ വിലക്ക് ഇസ്രായേലിനും ഏര്‍പ്പെടുത്തണം. അനീതിയും, അന്താരാഷ്ട്ര തലത്തില്‍ അപലപനീയവുമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ Eurovison-ന് രാഷ്ട്രീയമായി നിഷ്പക്ഷത കാണിക്കാന്‍ സാധിക്കില്ലെന്നും കത്ത് ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ നിര്‍ദ്ദേശം ഏതെങ്കിലും രാജ്യത്തിനോ, വംശത്തിനോ, മതത്തിനോ എതിരല്ലെന്നും, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനികനീക്കങ്ങള്‍ക്ക് എതിരെയാണെന്നും പ്രൊഡ്യൂസര്‍മാര്‍ വ്യക്തമാക്കി.

മാര്‍ച്ച് മാസം മുതല്‍ ഗാസ മുനമ്പ് പൂര്‍ണ്ണമായും ഇസ്രായേല്‍ വളഞ്ഞിരിക്കുകയാണ്. ഇവിടെ ജനങ്ങള്‍ പട്ടിണിയിലാണെന്നും, പലരും ആവശ്യത്തിന് പോഷകങ്ങള്‍ കിട്ടാതെ മരിച്ചുവെന്നും ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിനെ Eurovison-ല്‍ പങ്കെടുപ്പിക്കരുതെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ ഗാസയിലേയ്ക്ക് സഹായമെത്തിക്കുന്നത് തടഞ്ഞത് കുറ്റകൃത്യമാണെന്ന് പറഞ്ഞ മാര്‍ട്ടിന്‍, Eurovision എന്നാല്‍ വെറുമൊരു സംഗീതമത്സരമല്ല, മറിച്ച് സമാധാനം, ഐക്യം, സാംസ്‌കാരിക പിന്തുണ എന്നിവയുടെ ആഘോഷം കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു. 2022-ല്‍ റഷ്യക്ക് എതിരായി എടുത്ത നിലപാട് തന്നെ ഇത്തവണയും എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW