ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്.

ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ശീതകാല പനിയാണ് ജനങ്ങളെ കൂടുതലായി ബാധിക്കുന്നുണ്ട്

ആശുപത്രികളിൽ തിരക്കേറുന്ന സാഹചര്യത്തിൽ ചെറിയ അസുഖങ്ങൾ മാത്രമുള്ളവർ ആശുപത്രികളിലെ സേവനങ്ങൾക്കായി കാത്ത് നിൽക്കാതെ ഏറ്റവും അടുത്തുള്ള ഇൻജുറി യൂണിറ്റുകൾ, തങ്ങളുടെ ജി.പി മാർ, ലോക്കൽ ഫാർമസി എന്നിവടങ്ങളിൽ നിന്നും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

ഉളുക്ക്,എല്ലിന് ഒടിവ്, ചെറിയ മുറിവുകൾ, സാരമല്ലാത്ത പൊള്ളലുകൾ എന്നിവയ്ക്കുള്ള ചികിത്സകൾ ഇൻജുറി യൂണിറ്റുകളിൽ ലഭ്യമാണ്. X-ray, plaster cast, wound care എന്നീ സേവനങ്ങളും ഇവിടെ ലഭിക്കും.

ആശുപത്രികൾ അടിയന്തര ചികിത്സകൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്നതിനാൽ ചെറിയ അസുഖങ്ങളുമായി വരുന്നവർ കൂടുതൽ സമയം ചികത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. അതേ സമയം ഇൻജുറി യൂണിറ്റുകളിൽ അപ്പോയിന്മെന്റ് ആവശ്യമില്.ല കൂടാതെ ജി.പി റെഫറൻസോ അല്ലെങ്കിൽ മെഡിക്കൽ കാർഡോ ഉള്ളവർക്ക് യാതൊരു നിരക്കുകളും ഈടാക്കുന്നതുമല്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW