ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

അഞ്ചാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു

അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെയാണ് 88-കാരനായ മാര്‍പ്പാപ്പ ന്യൂമോണിയ ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. Gemelli ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.

ആശുപത്രിക്ക് പുറത്ത് വീല്‍ചെയറില്‍ എത്തിയ മാര്‍പ്പാപ്പ മൈക്കില്‍ ‘Thank you, everyone’ എന്നാണ് ജനങ്ങളോട് പറഞ്ഞത്. ശേഷം അദ്ദേഹം Santa Marta-യിലേയ്ക്ക് തിരികെ പോയി.

അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം മാര്‍പ്പാപ്പയ്ക്ക് ആവശ്യമാണ്. അദ്ദേഹത്തിന്റെ ശബ്ദം സാധാരണ പോലെയാകാനും സമയമെടുക്കും. ചികിത്സയ്ക്കിടെ പലപ്പോഴും രോഗം ഗുരുതരമാകുക കൂടി ചെയ്തത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേത്തെ ഞായറാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്യുകയായിരുന്നു.

ആശുപത്രി വിട്ട ശേഷം പിന്നീട് പലസ്തീന്‍ വിഷയത്തിലും മാര്‍പ്പാപ്പ പ്രതികരിക്കുകയുണ്ടായി. ഗാസയില്‍ ഇസ്രായേല്‍ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം, ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW