ഇന്റർപോളിനൊപ്പം 21 രാജ്യങ്ങളിൽ ഗാർഡ റെയ്ഡ്; 63 അറസ്റ്റ്

ഇന്റര്‍പോളുമായി ചേര്‍ന്ന് ലോകത്തെ 21 രാജ്യങ്ങളിലായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ക്ക് മേല്‍ കുറ്റം ചുമത്തി. രണ്ട് കാറുകള്‍, 49,000 യൂറോ വിലവരുന്ന വസ്തുവകകള്‍ എന്നിവ ഓപ്പറേഷനില്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ചോ, അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തോ ആണ് ഇവ വാങ്ങിയതെന്നാണ് നിഗമനം. വ്യാജപേരുകളില്‍ തുടങ്ങിയ 17 ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി മരവിപ്പിച്ചു. 37 പരിശോധനകളിലായി 11 ഫോണുകള്‍ പിടിച്ചെടുക്കുകയും, 81,133 യൂറോയും, 260,953 … Read more

അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോൺ; ഫ്രാൻസിൽ ജൂൺ 30-നു പൊതു തെരഞ്ഞെടുപ്പ്

ഫ്രാന്‍സില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തന്റെ പാര്‍ട്ടിയടങ്ങുന്ന മുന്നണിയെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ വലിയ വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്ന് എക്‌സിറ്റ് പോളുകളും, മറ്റ് വിലയിരുത്തലുകളും ഉണ്ടായതോടെയാണ് ധൃതിയില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ ജൂണ്‍ 30-ന് ഫ്രാന്‍സ് പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങും. ‘തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ [യൂറോപ്യന്‍] ഭൂഖണ്ഡത്തിലെങ്ങും വളര്‍ന്നുവരികയാണ്. ഈ അവസരത്തില്‍ എനിക്ക് സ്വയം രാജി വയ്ക്കാന്‍ കഴിയില്ല,’ മാക്രോണ്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് … Read more

രക്തരൂഷിത തെരഞ്ഞെടുപ്പിന് അന്ത്യം; ചരിത്രത്തിലാദ്യമായി മെക്സിക്കോയിൽ വനിതാ പ്രസിഡന്റ്

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്. പൊതുതെരഞ്ഞെടുപ്പില്‍ 58.3% വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമുറപ്പിച്ചു. മൊറേന പാര്‍ട്ടിയില്‍ നിന്നുമാണ് ക്ലൗഡിയ ജനവിധി തേടിയത്. കലാപസമാനമായ അന്തരീക്ഷം നിലനിന്ന മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 10 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ക്ലൗഡിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷോചിതില്‍ ഗാല്‍വസിന് 26.6% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. അതേസമയം 30-ഓളം സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെടുക വരെ ചെയ്ത ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ തെരഞ്ഞെടുപ്പുകളിലൊന്നാണ് മെക്‌സിക്കോയില്‍ … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more

ദോഹ- ഡബ്ലിൻ വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞു; 12 പേർക്ക് പരിക്ക്

ഖത്തറിൽ നിന്നും അയർലണ്ടിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് 12 പേർക്ക് പരിക്ക്. ആറു യാത്രക്കാർക്കും, ആറു ക്രൂ അംഗങ്ങൾക്കുമാണ് ഇന്ന് രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റത്. ദോഹയിൽ നിന്നും ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR107 ഫ്‌ളൈറ്റ് ആണ് തുർക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ ശക്തമായ കാറ്റിൽ പെട്ട് ആടിയുലഞ്ഞത്. എങ്കിലും വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1 മണിയോടെ തന്നെ സുരക്ഷിതമായി ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ എമർജൻസി സർവീസ് … Read more

‘പലസ്തീൻ വിഷയത്തിൽ ദുർവ്യാഖ്യാനം വേണ്ട’; ഇസ്രയേലിന് ശക്തമായ മറുപടിയുമായി അയർലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ട് ഭീകരവാദത്തിന് വളം വയ്ക്കുകയാണെന്ന ഇസ്രായേലി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച അയര്‍ലണ്ട് നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇസ്രായേലി വിദേശകാര്യമന്ത്രിയായ ഇസ്രായേല്‍ കാറ്റ്‌സ്, ‘ഹമാസ് നിങ്ങളുടെ സേവനത്തിന് നന്ദിയറിയിക്കുന്നു’ എന്ന് എക്‌സില്‍ കുറിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക വഴി ഭീകരവാദത്തിന് വളം വയ്ക്കുകയാണ് അയര്‍ലണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ ആ ലക്ഷ്യം നേടിയിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഹാരിസ് രംഗത്തുവന്നു. അയര്‍ലണ്ടിലെ ജനങ്ങളുടെ നിലപാടിനെ ദുര്‍വ്യാഖ്യാനിക്കാന്‍ … Read more

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് അയർലണ്ട്; പ്രഖ്യാപനം ഇസ്രായേൽ ഭീഷണി വകവയ്ക്കാതെ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് അയര്‍ലണ്ട്. അയര്‍ലണ്ടിന് പുറമെ സ്‌പെയിന്‍, നോര്‍വേ എന്നീ രാജ്യങ്ങളും പലസ്തീനെ അംഗീകരിക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഇന്ന് അയര്‍ലണ്ടിനും, പലസ്തീനും വളരെ പ്രധാനപ്പെട്ടതും, ചരിത്രപരവുമായ ദിവസമാണെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. കഷ്ടപ്പാടല്ല, പകരം പലസ്തീന്‍ ജനത സമാധാനപൂര്‍ണ്ണമായ ഒരു ഭാവിയാണ് അര്‍ഹിക്കുന്നതെന്ന് ഹാരിസ് വ്യക്തമാക്കി. മറുവശത്ത് ഇസ്രായേല്‍ ജനതയും സമാനമായ അന്തരീക്ഷം അര്‍ഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് 1919 … Read more

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങൾ ഉണ്ടായി: റിപ്പോർട്ട് പുറത്ത്

ആസ്ട്രാസെനിക്കയുടെ കോവിഡ് വാക്‌സിന് പിന്നാലെ ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായതായി പഠനഫലം. ഭാരത് ബയോടെക് പുറത്തിറക്കിയ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 926 പേരെയാണ് നിരീക്ഷിച്ചത്. ഇതില്‍ 50% പേര്‍ക്കും അണുബാധയുണ്ടായെന്നും, പ്രത്യേകിച്ചും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണുണ്ടായതെന്നും പഠനഫലത്തില്‍ പറയുന്നു. ഇതിന് പുറമെ ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ … Read more

ഇറ്റലിക്കാർ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം: ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ … Read more

അധികാരക്കസേരയിൽ അള്ളിപ്പിടിച്ച് പുടിൻ; വീണ്ടും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്റായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിലവിലെ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സർക്കാർ ആസ്ഥാനമായ ക്രെംലിനിൽ ആണ് സത്യപ്രതിജ്ഞയും സ്ഥാനാരോഹണ ചടങ്ങുകളും നടന്നത്. മാർച്ചിൽ നടന്ന വോട്ടെടുപ്പിൽ 87% വോട്ടുകൾ നേടിയായിരുന്നു പുടിന്റെ വിജയം. സുതാര്യമല്ലാത്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ആരോപിച്ച് യുഎസ്സും, യു.കെയും, കാനഡയും, മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പുട്ടിൻ 1999-ലാണ് ആദ്യമായി റഷ്യയുടെ പ്രധാനമന്ത്രിയായത്. പിന്നീട് പ്രസിഡന്റുമായി. 2020-ൽ സ്വയം കൊണ്ടുവന്ന നിയമ പ്രകാരം … Read more