ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

‘ആർട്ടിസ്റ്റ്’ – നിറങ്ങൾക്കും നിഴലുകൾക്കും ഇടയിൽ ഒളിപ്പിച്ചുവച്ച ഒരു വിസ്മയം! (ബിനു ഉപേന്ദ്രൻ)

ബിനു ഉപേന്ദ്രൻ

കഴിഞ്ഞ ദിവസം ഡബ്ലിൻ തപസ്യ (Dublin Thapasya) സിറോ മലബാർ ചർച്ച് ബ്ലാഞ്ചാർഡ്‌സ്‌ടൗണിനു വേണ്ടി അവതരിപ്പിച്ച “ആർട്ടിസ്റ്റ്” (The Artist) എന്ന നാടകം കാണാനിടയായി. കണ്ടിറങ്ങിയപ്പോൾ വെറുമൊരു നാടകം കണ്ടുതീർത്ത തോന്നലല്ല, മറിച്ച് മനസ്സിനെ പിടിച്ചുലച്ച, ചിന്തിപ്പിച്ച ഒരു വലിയ ‘തിയേറ്റർ അനുഭവം’ കൂടെക്കൊണ്ടുപോരുന്ന പ്രതീതിയായിരുന്നു. ഒരു സൈക്കോ-ത്രില്ലർ (Psycho-Thriller) എന്ന് കേൾക്കുമ്പോൾ പ്രതീക്ഷിക്കുന്ന ഉദ്വേഗത്തിനപ്പുറം, കണ്ണ് നനയിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും ശക്തമായ സാമൂഹിക സന്ദേശവും ഈ നാടകം നമുക്ക് സമ്മാനിക്കുന്നുണ്ട്.

അലോഷി എന്ന യുവാവായ ചിത്രകാരന്റെ ജീവിതത്തിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. നിറങ്ങളുടെ ലോകത്ത് ജീവിക്കുമ്പോഴും ലഹരിയുടെ മാരകമായ പിടിയിൽപ്പെട്ട് ഉഴലുന്ന അലോഷി, പ്രേക്ഷകരിൽ ഒരേസമയം സഹതാപവും ആകാംക്ഷയും ഉണർത്തുന്നു. താൻ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുന്നതായും അവ തന്നോട് സംസാരിക്കുന്നതായും അലോഷിക്ക് തോന്നുന്ന നിമിഷങ്ങൾ (Hallucinations) വളരെ മനോഹരമായും എന്നാൽ ഭീതിദമായും വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.  മെറ്റിൽഡ എന്ന കഥാപാത്രം ചിത്രത്തിൽ നിന്നും ഇറങ്ങി വരുന്ന രംഗങ്ങളൊക്കെ നാടകത്തിന്റെ ദൃശ്യഭംഗി എടുത്തു കാണിക്കുന്നവയായിരുന്നു.

അലോഷിയുടെ സുഹൃത്തായ എമിലി, അവനെ ലഹരിയിൽ നിന്നും മോചിപ്പിക്കാനും അവന്റെ ഭൂതകാലത്തിലെ ഇരുളടഞ്ഞ ഏടുകൾ കണ്ടെത്താനും നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ നട്ടെല്ല്. തന്റെ പഴയ കുടുംബവീടായ ഹിൽടോപ്പ് ബംഗ്ലാവിലേക്കുള്ള അവരുടെ യാത്ര, അവിടെവച്ച് അലോഷി നേരിടുന്ന പഴയ ഓർമ്മകൾ, ഇവയൊക്കെ പ്രേക്ഷകരെ സീറ്റിന്റെ മുനമ്പിൽ പിടിച്ചിരുത്തുന്നവയാണ്.

നാടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ്. പ്രശസ്ത സൈക്യാട്രിസ്റ്റും കുടുംബസുഹൃത്തുമായ ഡോക്ടർ അലക്സ്, അലോഷിയെ സഹായിക്കാനെന്ന വ്യാജേന എത്തുമ്പോൾ കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു. ഹിപ്‌നോസിസ് തെറാപ്പിയിലൂടെ അലോഷിയുടെ കുട്ടിക്കാലത്തെ ആ ദുരന്തരാത്രി – തന്റെ സഹോദരി അമലയും അമ്മയും കൊല്ലപ്പെട്ട രാത്രി – പുനരാവിഷ്കരിക്കുന്ന രംഗം ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാവൂ.

സമൂഹത്തിൽ ഉന്നതസ്ഥാനത്തിരിക്കുന്നവർ പോലും എത്രമാത്രം ക്രൂരമായ മുഖംമൂടികൾ അണിയുന്നുണ്ടെന്ന് ഡോക്ടർ അലക്സിലൂടെ നാടകം കാണിച്ചുതരുന്നു. അലോഷിയുടെ അച്ഛൻ ജോർജ്ജ് തെറ്റിദ്ധരിക്കപ്പെട്ട് ജയിലിലാവുകയും, യഥാർത്ഥ വില്ലൻ മാന്യനായി സമൂഹത്തിൽ ജീവിക്കുകയും ചെയ്യുന്ന അവസ്ഥ വർത്തമാനകാലത്തെ ഒരു നേർക്കാഴ്ചയാണ്. ഒടുവിൽ എമിലി എന്ന പോലീസ് ഓഫീസറുടെ ബുദ്ധിപരമായ നീക്കത്തിലൂടെ സത്യം തെളിയുമ്പോൾ തിയേറ്ററിൽ കൈയ്യടി ഉയരുന്നു….

 

വെറുമൊരു ത്രില്ലർ എന്നതിലുപരി, വളരെ ഗൗരവമേറിയ ചില വിഷയങ്ങൾ “ആർട്ടിസ്റ്റ്” കൈകാര്യം ചെയ്യുന്നുണ്ട്. ലഹരി എങ്ങനെ ഒരു യുവതലമുറയെ നശിപ്പിക്കുന്നു എന്നും, കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ (Child Abuse) എത്രത്തോളം പൈശാചികമാണെന്നും നാടകം ഉറക്കെ വിളിച്ചുപറയുന്നു.

അവസാനരംഗത്തിൽ, ജയിൽ മോചിതനായി വരുന്ന അച്ഛനും അലോഷിയും തമ്മിലുള്ള ഒത്തുചേരൽ…ഒപ്പം, “Good Touch, Bad Touch” എന്ന അതീവ ഗൗരവമുള്ള സന്ദേശം നൃത്തച്ചുവടുകളിലൂടെ വേദിയിൽ ആവിഷ്കരിച്ചപ്പോൾ അത് നാടകത്തിന് നൽകിയത് ശക്തമായൊരു പരിസമാപ്തിയാണ്.

സലിൻ ശ്രീനിവാസ് (Salin Sreenivas) എഴുതിയ ശക്തമായ തിരക്കഥയാണ് ഈ നാടകത്തിന്റെ ജീവൻ. ബിനു ആന്റണിയും തോമസ് ആന്റണിയും (Binu Antony & Thomas Anthony) ചേർന്നുള്ള സംവിധാനം നാടകത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. സിംപ്‌സൺ ജോണിന്റെ (Simpson John) സംഗീതം ഓരോ രംഗത്തെയും വികാരങ്ങൾക്കൊപ്പം സഞ്ചരിച്ചു. ജെസ്സി ജേക്കബിന്റെ (Jessy Jacob) വരികളും എടുത്തു പറയേണ്ടതാണ്.

ചുരുക്കത്തിൽ, “ആർട്ടിസ്റ്റ്” ഒരു അത്ഭുതമാണ്. ചിരിപ്പിച്ചും, കരയിപ്പിച്ചും, ഭയപ്പെടുത്തിയും ഒടുവിൽ വലിയൊരു തിരിച്ചറിവ് നൽകിയും പെയ്തൊഴിയുന്ന ഒരു മഴ പോലെ… തീർച്ചയായും കണ്ടിരിക്കേണ്ട, ഹൃദയത്തോട് ചേർത്തുപിടിക്കേണ്ട ഒരു കലാസൃഷ്ടി!

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW