ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

എന്താണ് ‘കളങ്കാവൽ’? മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് ഈ പേരിട്ടതോടെ വൈറലായ ആചാരത്തിന് പിന്നിലെ അറിയാക്കഥകൾ… ( ബിനു ഉപേന്ദ്രൻ )

ഈയിടെയായി സോഷ്യൽ മീഡിയയിലും സിനിമാ ചർച്ചകളിലും നിറഞ്ഞുനിൽക്കുന്ന പേരാണ് ‘കളങ്കാവൽ’. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന് ഈ പേര് നൽകിയതോടെയാണ് പലരും ഈ വാക്കിന്റെ അർത്ഥം തേടി തുടങ്ങിയത്. എന്നാൽ വെറുമൊരു വാക്കല്ല ഇത്;

എന്താണ് കളങ്കാവൽ?

കേരളത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവങ്ങളിലൊന്നായ തിരുവനന്തപുരം ജില്ലയിലെ ചരിത്രപ്രസിദ്ധമായ വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ആത്മാവാണ് “കളങ്കാവൽ”. അസുരനായ ദാരികനെ വധിക്കാനായി ഭദ്രകാളി നാല് ദിക്കുകളിലും നടത്തുന്ന അന്വേഷണത്തെയാണ് ഈ ചടങ്ങ് സൂചിപ്പിക്കുന്നത്.

ദേവിയുടെ പ്രതിരൂപമായ വലിയ തിരുമുടി (വിഗ്രഹം) തലയിലേറ്റി ക്ഷേത്രത്തിലെ പ്രധാന പൂജാരി നടത്തുന്ന പ്രത്യേകതരം നൃത്തവും എഴുന്നള്ളത്തുമാണ് ഇതിന്റെ സവിശേഷത. സാധാരണ എഴുന്നള്ളത്തുകളിൽ നിന്ന് വ്യത്യസ്തമായി, ദേവി ഭക്തരുടെ വീടുകളിലേക്ക് നേരിട്ടെത്തുന്നു എന്നതാണ് കളംകാവലിന്റെ പ്രത്യേകത.

ഐതിഹ്യത്തിലെ തവളയും മാന്ത്രികനും

ഈ ആചാരത്തിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യമുണ്ട്. പണ്ട് ഈ പ്രദേശത്തെ ഒരു കള്ള് ചെത്തുകാരൻ തന്റെ പാത്രത്തിലെ കള്ള് പതിവായി കാണാതാകുന്നത് ശ്രദ്ധിച്ചു. കള്ളനെ പിടിക്കാൻ കാവലിരുന്ന അയാൾ കണ്ടത് ഒരു തവള കള്ള് കുടിക്കുന്നതാണ്. ദേഷ്യം വന്ന അയാൾ കല്ലെടുത്ത് എറിഞ്ഞപ്പോൾ തവള കായലിലേക്ക് ചാടി മറഞ്ഞു.
പിന്നീട് കേളൻ കുലശേഖരൻ എന്ന മാന്ത്രികൻ നടത്തിയ പ്രശ്നവിധിയിലാണ് ആ തവള സാക്ഷാൽ ഭദ്രകാളിയാണെന്ന് തെളിഞ്ഞത്. തുടർന്ന് വെള്ളായണി കായലിൽ ഏഴ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ തവളയെ കണ്ടെത്തുകയും, അവിടെ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.

കളങ്കാവൽ ചടങ്ങ് നേരിൽ കാണേണ്ട ഒന്നാണ്. ഭാരമേറിയ തിരുമുടി തലയിലേറ്റുന്നതോടെ പൂജാരിക്ക് സ്വയം മറന്നുള്ള ഒരു ആവേശമാണ് ഉണ്ടാകുക. ഇത് ദേവി അദ്ദേഹത്തിന്റെ ശരീരത്തിൽ പ്രവേശിക്കുന്നതാണെന്ന് ഭക്തർ വിശ്വസിക്കുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, താളത്തിനൊത്ത് ഉറഞ്ഞുതുള്ളിയാണ് പൂജാരി വീടുകളിലേക്ക് നീങ്ങുന്നത്.
ഈ സമയത്ത് ഓരോ വീട്ടിലും നിറപറയും നിലവിളക്കും വെച്ച് ഭക്തർ ദേവിയെ കാത്തിരിക്കും. ദേവി നേരിട്ട് തങ്ങളുടെ വീട്ടിലെത്തി ദുരിതങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. ദാരികനെ തിരയുന്ന ഉഗ്രഭാവത്തിലുള്ള ദേവിയാണെങ്കിലും, ഭക്തർക്ക് മുന്നിൽ അമ്മ സ്നേഹസ്വരൂപിയാണ്.

സിനിമയും കളങ്കാവലും

മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം തീയേറ്ററുകളിൽ എത്തിക്കഴിഞ്ഞു. പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ തന്നെ, ആകാംക്ഷാഭരിതമായ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം. ആചാരത്തിലെ ‘കളങ്കാവൽ’ എന്നപോലെ, ഇവിടെ കുറ്റകൃത്യത്തിന്റെ കളത്തിൽ നീതിയുടെ കാവലാളായി നായകൻ മാറുന്നു.

വിശ്വാസവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു അത്ഭുതമാണ് വെള്ളായണിയിലെ കളങ്കാവൽ. ആ പേര് സിനിമയ്ക്ക് ലഭിക്കുമ്പോൾ, അത് കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാകുന്നു…

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW