ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

ഒമാനെ അടിച്ചുപറത്തി അയർലണ്ട്; ടൂർണമെന്റിലെ ഏറ്റവുമുയർന്ന സ്‌കോർ നേടിക്കൊണ്ട് സൂപ്പർ 8 സാധ്യതകൾ സജീവമാക്കി പച്ചപ്പട

ട്വന്റി 20 മെന്‍സ് വേള്‍ഡ്കപ്പില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ ഒമാനെ തകര്‍ത്ത് അയര്‍ലണ്ട്. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തിനിറങ്ങിയ ഐറിഷ് പട, ഒമാനെതിരെ 96 റണ്‍സിന്റെ വമ്പന്‍ വിജയമാണ് നേടിയത്. അയര്‍ലണ്ട് നേടിയ 235 റണ്‍സ്, ഇത്തവണത്തെ ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന സ്‌കോറുമാണ്. ശ്രീലങ്കയോടും, ഓസ്‌ട്രേലിയയോടും തോറ്റെങ്കിലും ഈ വമ്പന്‍ വിജയത്തോടെ സൂപ്പര്‍ 8 സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഐറിഷ് ടീം.

സ്‌കോര്‍:
അയര്‍ലണ്ട് 235-5 (20 ഓവര്‍)
ഒമാന്‍ 139 ഓള്‍ ഔട്ട് (18 ഓവര്‍)

ആദ്യ ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് നിരയില്‍ ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ 51 പന്തില്‍ 94 റണ്‍സ് നേടി പുറത്താകാതെ നിന്നുകൊണ്ട് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 10 ഫോറുകളും നാല് സിക്‌സറുകളുമാണ് ടക്കറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 56 റണ്‍സ് നേടി ഗ്യാരെത്ത് ഡെലാനിയും, ഒമ്പത് പന്തില്‍ അഞ്ച് സിക്‌സറുകളുടെ വെടിക്കെട്ടുമായി 35 റണ്‍സ് നേടിയ ജോര്‍ജ്ജ് ഡോക്ക്‌റെലും കൂടി തിളങ്ങിയതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 എന്ന മികച്ച സ്‌കോറില്‍ അയര്‍ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങില്‍ ആമിര്‍ കലീം ഫിഫ്റ്റിയും (29 പന്തില്‍ 50), ഹമ്മദ് മിസ്ര 37 പന്തില്‍ 46 റണ്‍സും നേടിയെങ്കിലും മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഒമാന്റെ പോരാട്ടം 139 റണ്‍സില്‍ അവസാനിച്ചു. മൂന്ന് മത്സരങ്ങളും തോറ്റതോടെ ഒമാന്‍ സൂപ്പര്‍ 8 കാണാതെ പുറത്താകും.

ഇന്നത്തെ വിജയത്തോടെ അഞ്ചംഗ ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് എത്തിയ അയര്‍ലണ്ട് ചൊവ്വാഴ്ചത്തെ മത്സരത്തില്‍ സിംബാബ്വേയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും, മറ്റ് മത്സരഫലങ്ങള്‍ കൂടി ഒത്തുവന്നാല്‍ സൂപ്പര്‍ 8 കളിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം സിംബാബ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ തോറ്റതാണ് സൂപ്പര്‍ 8 സാധ്യതകളാകെ മാറ്റിമറിച്ചത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW