ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ മരിച്ചു

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ അബ്ദല്ലാ അൽമദൌൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഈ മാസം ആദ്യം സംഭവിച്ചിരുന്നെങ്കിലും, പൗരത്വം കഴിഞ്ഞ രാത്രി ആണ് ഐറിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അബ്ദല്ലാ ഐറലണ്ടിൽ ജനിച്ച്, ഗാസയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല, എന്നാൽ അബ്ദല്ലാ ഏകദേശം രണ്ട് ആഴ്ചകൾ മുമ്പ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

അബ്ദല്ലയുടെ മരണം വെസ്റ്റ് ബാങ്കിലെ രാമള്ളയിൽ ഉള്ള ഐറിഷ് പ്രതിനിധി ഓഫിസിലൂടെയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.

അബ്ദല്ലയുടെ മരണ വിവരം, ഇസ്രായേലും ഹമാസും തമ്മിൽ ഉള്ള വെടി നിര്‍ത്തല്‍  പ്രഖ്യാപിച്ചതിന് ശേഷമാണ് വിദേശകാര്യമന്ത്രാലയം  സ്ഥിരീകരിച്ചത്.

ഐറിഷ്- ഇസ്രായേലി പൌരത്വമുള്ള കിം ഡാംറ്റി (22),  2023 ഒക്ടോബര്‍ 7-ന് സംഗീതോത്സവത്തിൽ പങ്കെടുക്കുമ്പോള്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

15 മാസം നീണ്ട യുദ്ധത്തിനു ശേഷം ഇസ്രായേലും ഹമാസും തമ്മിൽ ഞായറാഴ്ച യാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കിയത്.

 

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW