ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

റോസ്‌കോമണിൽ വെള്ളപ്പൊക്കം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കൌണ്ടി റോസ്കോമണിൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. Curraghboy ഗ്രാമത്തിലെ Lough Funshinagh-ല്‍ വെള്ളം പൊങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും അടങ്ങുന്ന കുടുംബത്തെയും മറ്റൊരു കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നത്.

Lough Funshinagh Flood Crisis തങ്ങളുടെ ഫെയ്സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇടിട്ടടുണ്ട്. എട്ട് വര്‍ഷം മുന്‍പ് സമീപത്തെ തടാകത്തിൽ ജലനിരപ്പ് ഉയരുന്നതായും, വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് കൊടുത്തിട്ടും അത് അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. തടാകത്തിൽ സാധാരണ ജലനിരപ്പ് തന്നെയാണെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത് എന്നും പോസ്റ്റിൽ ആരോപിക്കുന്നു.

N-63, R-357, R-363 എന്നീ റോഡുകള്‍ വഴി ഗതാഗതം തിരിച്ച് വിട്ടതിനാല്‍ ബ്ലോക്ക് ഉണ്ടായേക്കാമെന്ന് കൌണ്ടി കൌൺസിൽ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ മൂന്ന് റോഡുകൾ വെള്ളപ്പൊക്കം കാരണം അടച്ചിടേണ്ടി വന്നിട്ടുണ്ട്.

അതേസമയം റോസ്കോമണിലെ മൂന്ന് ടിഡിമാർ പാർലമെന്റ് യോഗത്തിനിടെ പ്രശ്നം ഉപപ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ശ്രദ്ധയിൽ പെടുത്തുകയും, വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് മാർട്ടിൻ വാക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW