ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വാട്ടർഫോർഡ് ടൈഗേഴ്സ് കപ്പ് 2025: കിൽക്കെന്നി വാരിയേഴ്സ് ജേതാക്കളായി

2025-ലെ ടൈഗേഴ്സ് കപ്പിന്റെ ആവേശകരമായ ഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് വാട്ടർഫോർഡ് ടൈഗേഴ്സിനെ 1 റൺസിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ച് കിരീടം നേടി.

ഫൈനലിൽ കിൽക്കെന്നി ആദ്യം ബാറ്റ് ചെയ്ത് 5 ഓവറിൽ 24/5 എന്ന സ്കോർ നേടിയപ്പോൾ മറുപടിയായി വാട്ടർഫോർഡ് ടൈഗേഴ്സ് 23/6 എന്ന സ്കോറിൽ അവസാനിച്ചപ്പോൾ, മത്സരം അവസാന നിമിഷം വരെ ആവേശം നിറഞ്ഞിരുന്നു.

അയർലൻഡിലെ മികച്ച 12 ടീമുകൾ മത്സരിച്ച ഈ ടൂർണമെന്റിലെ ഓരോ മത്സരവും മികച്ച നിലവാരം പുലർത്തി. സെമിഫൈനലിൽ കിൽക്കെന്നി വാരിയേഴ്സ് എന്നിസ്കോർത്തി ക്രിക്കറ്റ് സ്റ്റാർസിനെ 19 റൺസിന് തോൽപ്പിച്ചപ്പോൾ, വാട്ടർഫോർഡ് ടൈഗേഴ്സ് 8 വിക്കറ്റുകൾക്കു കെസിസിയെ പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച ബാറ്റർ ആയി കിൽക്കെന്നി വാരിയേഴ്സ് താരം എൽദോ നേടിയപ്പോൾ വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ബിനോജ് മികച്ച ബൗളർ ആയി. ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിൽക്കെന്നി ക്യാപ്റ്റൻ ജെറിൻ, ഫൈനലിന്റെ താരമായി.

വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് നടത്തിപ്പു വഹിച്ച ടൈഗേഴ്സ് കപ്പ് 2025 ക്രിക്കറ്റിന്റെ ഉത്സവമായി മാറി. മികച്ച കളികൾ, ടീമുകളുടെ പങ്കാളിത്തം , പ്രേക്ഷകരുടെ പിന്തുണ, എന്നിവയിലൂടെ ടൂർണമെന്റ് മറക്കാനാകാത്ത അനുഭവമായി മാറി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW