ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

വിഷാദത്തിന് പുതിയ പ്രതീക്ഷ: രാജ്യത്ത് ആദ്യമായി rTMS ചികിത്സ ആരംഭിച്ച് ഡബ്ലിനിലെ ആശുപത്രി

ഡബ്ലിനിലെ സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി, സാധാരണ ചികിത്സകൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത വിഷാദ രോഗികൾക്കായി ഒരു പുതിയ ചികിത്സാ രീതി ആരംഭിച്ചു. ഇത്തരത്തിലുള്ള ചികിത്സ നൽകുന്ന അയർലണ്ടിലെ ആദ്യത്തെ ആശുപത്രിയാണ് സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി. റിപ്പീറ്റീവ് ട്രാൻസ്ക്രാനിയൽ മാഗ്നെറ്റിക് സ്റ്റിമുലേഷൻ (rTMS) ശസ്ത്രക്രിയ ഇല്ലാതെ നടത്തുന്ന ഒരു ചികിത്സാ രീതിയാണ്.

rTMS ചികിത്സയിൽ, കാന്തിക പൾസുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിലെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും, മസ്തിഷ്കത്തിന് പുതിയ കണക്ഷനുകൾ രൂപപ്പെടുത്താനും മാനസികാവസ്ഥ നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യുന്നു. ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്, rTMS ചികിത്സയിൽ ഏകദേശം 50% രോഗികൾക്ക് രോഗലക്ഷണങ്ങളിൽ ഗണ്യമായ ശമനം ലഭിക്കുമെന്നാണ്. മൂന്നിലൊന്ന് രോഗികൾക്ക് വിഷാദ ലക്ഷണങ്ങളിൽ നിന്ന് പൂർണ്ണമായ ശമനം ലഭിക്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

രോഗികൾക്ക് ഔട്ട്പേഷ്യന്റ് അടിസ്ഥാനത്തിൽ ഈ ചികിത്സ ലഭിക്കുന്നത്. ഇതിന് അനസ്തേഷ്യ ആവശ്യമില്ല. സാധാരണയായി, ഈ ചികിത്സയിൽ ദിവസേനയുള്ള സെഷനുകൾ നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിൽക്കും. ഓരോ സെഷനും 20-40 മിനിറ്റ് വരെ നീണ്ടുനിൽക്കും. ചികിത്സയ്ക്ക് ശേഷം രോഗികൾക്ക് ഡ്രൈവ് ചെയ്യാനോ, ജോലി ചെയ്യാനോ അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങൾ തുടരാനോ കഴിയും.

“ഈ ചികിത്സ മാനസികാരോഗ്യ സേവനങ്ങളിൽ ഒരു വലിയ മുന്നേറ്റമാണ്. പരമ്പരാഗത ചികിത്സകൾ കൊണ്ട് ശമനം ലഭിക്കാത്ത രോഗികൾക്ക് ഇത് പുതിയ പ്രതീക്ഷ നൽകുന്നു.”സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റും ന്യൂറോമോഡുലേഷൻ സേവനങ്ങളുടെ തലവനുമായ ഡോ. സൈമൺ മിച്ചൽ പറഞ്ഞു.

rTMS ചികിത്സ 2008-ൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഷാദ ചികിത്സയ്ക്കായി അംഗീകരിച്ചു. യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. അയർലണ്ടിൽ, 15-24 വയസ്സുകാരായ യുവാക്കളിൽ 12% പേർ ക്രോണിക് വിഷാദം അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണ്. യൂറോപ്യൻ ജനസംഖ്യയിൽ ഏകദേശം 4.5% പേർ വിഷാദം അനുഭവിക്കുന്നു, ഇത് സ്ത്രീകളിൽ (8.8%) പുരുഷന്മാരെക്കാൾ (5.3%) കൂടുതലാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW