ADVERTISEMENT
Sat, Mar 21, 2026 | Dublin: 12°C | €1 = ₹107.72
LATEST
അയർലണ്ടിൽ വീണ്ടും ട്വന്റി20 ആവേശം: ജൂണിൽ ഇന്ത്യയ്‌ക്കെതിരെ രണ്ട് മത്സരങ്ങൾഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.

3-2-ന് ഹംഗറിയും വീണു; ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലണ്ട്

പോര്‍ച്ചുഗലിന് എതിരായ അട്ടിമറി വിജയത്തിന് പിന്നാലെ ഹംഗറിയെയും കീഴടക്കിക്കൊണ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അവസാന പോരാട്ടത്തിന് യോഗ്യത നേടി അയര്‍ലണ്ട്. ഞായറാഴ്ച ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ Troy Parrott-ന്റെ ഹാട്രിക്ക് ഗോളോടെ 3-2 എന്ന സ്‌കോറിനാണ് അയര്‍ലണ്ട് ഹംഗറിയെ തോല്‍പ്പിച്ചത്. പോര്‍ച്ചുഗലിന് എതിരായ മത്സരത്തിലും ഇരട്ട ഗോളുകളോടെ Parrott ഹീറോ ആയിരുന്നു.

ആദ്യ പകുതിയിലെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ ഹംഗറിക്കെതിരെ 15-ആം മിനിറ്റില്‍ പെനാല്‍റ്റി ഗോളോടെ Parrott തിരിച്ചടി നല്‍കി. എന്നാല്‍ 37-ആം മിനിറ്റിലെ ഗോളോടെ ഹംഗറി ലീഡ് നേടി. അങ്ങനെ ആദ്യ പകുതി 2-1 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകുതിയിലെ 80-ആം മിനിറ്റില്‍ വീണ്ടും ഹംഗറിയുടെ വല കുലുക്കിയ Parrott അയര്‍ലണ്ടിനെ 2-2 എന്ന സ്‌കോറില്‍ ഒപ്പമെത്തിച്ചു. പിന്നാലെ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്‍ജുറി ടൈമിലെ ഗോളോടു കൂടി അയര്‍ലണ്ട് വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

മാര്‍ച്ചില്‍ ഇനി വരുന്ന പ്ലേ ഓഫിലെ രണ്ട് പാദ മത്സരങ്ങള്‍ വിജയിച്ചാല്‍ അയര്‍ലണ്ട് 2026 ലോകകപ്പിന് യോഗ്യത നേടും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW