ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ക്രിക്കറ്റിലെ പെൺകടുവകൾ! വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം. മുംബൈയില്‍ ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ കന്നി കിരീടം നേടിയത്.

സ്‌കോര്‍:
ഇന്ത്യ 298-7 (50 ഓവര്‍)
ദക്ഷിണാഫ്രിക്ക 246 ഓള്‍ ഔട്ട് (45.3 ഓവര്‍)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്മൃതി മന്ദാന (45), ഷെഫാലി വെര്‍മ്മ (87), ദീപ്തി ശര്‍മ്മ (58), റിച്ച ഘോഷ് (34) എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

പിന്നാലെ റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലോറ വോള്‍വാര്‍ട്ട് 101 റണ്‍സോടെ പൊരുതിയെങ്കിലും, 35 റണ്‍സ് നേടിയ ആനറി ഡെര്‍ക്‌സണ്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായി സംഭാവന നല്‍കാനായില്ല. മാത്രമല്ല ഇന്ത്യ കൃത്യമായി ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

ഇന്ത്യയ്ക്കായി 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ദീപ്തി ശര്‍മ്മ 5 വിക്കറ്റുകള്‍ നേടി ബോളിങ്ങിലും മികവു കാട്ടി.

നേരത്തെ രണ്ട് തവണ ഫൈനല്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യ കപ്പുയര്‍ത്തുന്നത് ഇതാദ്യമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW