ADVERTISEMENT
Sat, Mar 21, 2026 | Dublin: 10°C | €1 = ₹107.72
LATEST
ഡബ്ലിനിൽ 4,000 വീടുകൾ നിർമ്മിക്കാനൊരുങ്ങി സിറ്റി കൗൺസിൽവാട്ടർഫോർഡ് സിറ്റിയിൽ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്Monaghan- ൽ നിയമവിരുദ്ധമായി കോഴിപ്പോര്; ഒരാൾ അറസ്റ്റിൽഡബ്ലിനിലെ ലുവാസ് സ്റ്റോപ്പിൽ ആക്രമണം; സ്റ്റോപ്പ് താൽക്കാലികമായി അടച്ചുഡബ്ലിനിൽ ഷോട്ട് ഗൺ തിരകളും മയക്കുമരുന്നും പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽരാജ്യത്ത് വാടകക്കാരെ കുടിയിറക്കുന്നത് വർദ്ധിച്ചു, അതേസമയം വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു എന്ന് റിപ്പോർട്ട്ഡബ്ലിൻ ലഹരി മരുന്നുകളുടെ താവളമായി മാറുന്നുവോ? നഗരത്തിലെ മലിനജലത്തിൽ മയക്കുമരുന്ന് സാന്നിദ്ധ്യം ഉയരുന്നതായി റിപ്പോർട്ട്അയർലണ്ടിൽ ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ഏഴ് സ്ഥാപനങ്ങൾ നിലവാരം കാത്തുസൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തൽ; അഗ്നി സുരക്ഷാ, അന്തേവാസികളുടെ സ്വകാര്യത എന്നിവയിലടക്കം വീഴ്ചബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽ

ഇയു-യുഎസ് വ്യാപാരയുദ്ധം: ഇയുവിൽ നിന്നുള്ള മദ്യങ്ങൾക്ക് 200% നികുതി ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

യുഎസും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരയുദ്ധം തുടരുന്നതിനിടെ, ഇയുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വൈനിനും മറ്റ് ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും 200% നികുതി ഈടാക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് വിസ്‌കിക്കുള്ള നികുതി ഇയു കുറച്ചില്ലെങ്കില്‍ ഈ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ട്രംപിന്റെ ഭീഷണി.

അതേസമയം ആഗോളമായി യുഎസിലേയ്ക്കുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിച്ച ട്രംപിന്റെ തീരുമാനത്തിന് മറുപടിയായാണ് അടുത്ത മാസം മുതല്‍ 26 ബില്യണ്‍ യൂറോ മൂല്യം വരുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇയു നികുതി വര്‍ദ്ധന പ്രഖ്യാപിച്ചത്. ട്രംപിന്റെ 200% നികുതി ഭീഷണിക്ക് മറുപടിയുമായി ഇയു രംഗത്തെത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആകാമെന്നും, ഉയര്‍ന്ന നികുതി ഈടാക്കല്‍ ആര്‍ക്കും ഗുണകരമാകില്ലെന്നും ഇയു എക്‌സിക്യുട്ടീവ് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും മോശമായ രീതിയില്‍ നികുതി ഈടാക്കുന്ന പ്രദേശമാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു. യുഎസ് വിസ്‌കിക്ക് 50% നികുതി ഏര്‍പ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ യൂറോപ്യന്‍ മദ്യനിര്‍മ്മാതാക്കളുടെ മൂല്യം ഇടിയുകയും ചെയ്തിട്ടുണ്ട്.

ഐറിഷ് മദ്യങ്ങളുടെയും പ്രധാന കയറ്റുമതി വിപണിയാണ് യുഎസ് എന്നതിനാല്‍ നടപടി അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയെയും മോശമായി ബാധിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW