ദോഹ- ഡബ്ലിൻ വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലഞ്ഞു; 12 പേർക്ക് പരിക്ക്

ഖത്തറിൽ നിന്നും അയർലണ്ടിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് 12 പേർക്ക് പരിക്ക്. ആറു യാത്രക്കാർക്കും, ആറു ക്രൂ അംഗങ്ങൾക്കുമാണ് ഇന്ന് രാവിലെ നടന്ന സംഭവത്തിൽ പരിക്കേറ്റത്. ദോഹയിൽ നിന്നും ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR107 ഫ്‌ളൈറ്റ് ആണ് തുർക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേ ശക്തമായ കാറ്റിൽ പെട്ട് ആടിയുലഞ്ഞത്. എങ്കിലും വിമാനം നേരത്തെ നിശ്ചയിച്ച പ്രകാരം ഉച്ചയ്ക്ക് 1 മണിയോടെ തന്നെ സുരക്ഷിതമായി ഡബ്ലിൻ എയർപോർട്ടിൽ ലാൻഡ് ചെയ്തതായി എയർപോർട്ട് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ എമർജൻസി സർവീസ് … Read more

‘പലസ്തീൻ വിഷയത്തിൽ ദുർവ്യാഖ്യാനം വേണ്ട’; ഇസ്രയേലിന് ശക്തമായ മറുപടിയുമായി അയർലണ്ട് പ്രധാനമന്ത്രി

അയര്‍ലണ്ട് ഭീകരവാദത്തിന് വളം വയ്ക്കുകയാണെന്ന ഇസ്രായേലി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച അയര്‍ലണ്ട് നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഇസ്രായേലി വിദേശകാര്യമന്ത്രിയായ ഇസ്രായേല്‍ കാറ്റ്‌സ്, ‘ഹമാസ് നിങ്ങളുടെ സേവനത്തിന് നന്ദിയറിയിക്കുന്നു’ എന്ന് എക്‌സില്‍ കുറിച്ചത്. ‘പലസ്തീനെ അംഗീകരിക്കുക വഴി ഭീകരവാദത്തിന് വളം വയ്ക്കുകയാണ് അയര്‍ലണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങള്‍ ആ ലക്ഷ്യം നേടിയിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഹാരിസ് രംഗത്തുവന്നു. അയര്‍ലണ്ടിലെ ജനങ്ങളുടെ നിലപാടിനെ ദുര്‍വ്യാഖ്യാനിക്കാന്‍ … Read more

യു.കെയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വിവാദങ്ങൾക്കിടെ സുനകിന്റെ അപ്രതീക്ഷിത നീക്കം

യു.കെയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 4-നാണ് തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഋഷി സുനക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇനി ബ്രിട്ടന്റെ ഭാവി തീരുമാനിക്കാനുള്ള സമയമാണ്’ എന്ന് സുനക്, സര്‍ക്കാര്‍ കെട്ടിടത്തിന് മുന്നില്‍ നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. തന്റെ ഭരണകാലത്തെ നേട്ടങ്ങളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. 2025 ജനുവരി വരെ സുനക് സര്‍ക്കാരിന് കാലാവധി ബാക്കിനില്‍ക്കേയാണ് അപ്രതീക്ഷിത പ്രഖ്യാപനം വന്നിരിക്കുന്നത്. റുവാന്‍ഡ പ്ലാനടക്കം അയര്‍ലണ്ട്-യു.കെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സംഭവങ്ങളില്‍ വിവാദം തുടരുന്നതിനിടെ നടത്തിയ പ്രഖ്യാപനം … Read more

യൂറോവിഷൻ: സ്വിറ്റ്സർലാൻഡ് വിജയികൾ; അയർലണ്ടിന്റെ ബാംബി തഗ്ഗിന് ആറാം സ്ഥാനം

അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ മത്സരിച്ച ഈ വര്‍ഷത്തെ യൂറോവിഷന്‍ സംഗീതമത്സരത്തിന്റെ ഫൈനലില്‍ സ്വിറ്റ്‌സര്‍ലണ്ടിന് വിജയം. സ്വീഡനിലെ മാല്‍മോയില്‍ ശനിയാഴ്ച രാത്രി നടന്ന ഫൈനലില്‍ സ്വിസ്സ് റാപ്പറായ Nemo, കിരീടം ചൂടി. അയര്‍ലണ്ടിന്റെ മത്സരാര്‍ത്ഥിയായ ബാംബി തഗ്ഗും ഫൈനലില്‍ മത്സരിച്ചിരുന്നു. ആറാം സ്ഥാനമാണ് 2018-ന് ശേഷം ആദ്യമായി ഫൈനലിലെത്തിയ അയര്‍ലണ്ട് നേടിയത്. ക്രൊയേഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. ‘The Code’ എന്ന ഗാനമാലപിച്ചാണ് സ്വിസ്സ് റാപ്പറായ Nemo (24) ഒന്നാം സ്ഥാനം നേടിയത്. ഫൈനലില്‍ ക്രൊയേഷ്യയുടെ Baby Lasagna (28) … Read more

ഇറ്റലിക്കാർ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം: ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്. നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ … Read more

കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു. രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് … Read more

അയർലണ്ടിന്റെ സ്വന്തം ‘ബാംബീ തഗ്’ യൂറോവിഷൻ ഫൈനലിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ 2024 സംഗീതമത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധി ബാംബി തഗ് (Bambie Thug) ഫൈനലില്‍. ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സെമിഫൈനലില്‍ തന്റെ ‘Doomsday Blue’ എന്ന ഗാനം ആലപിച്ചാണ് ബാംബി ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടിയത്. 2018-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ട് യൂറോവിഷന്‍ ഫൈനലിന് യോഗ്യത നേടുന്നത്. അതേസമയം സെമിഫൈനലിന് തൊട്ടുമുമ്പായി കേടായ മത്സ്യം കഴിച്ച് ബാംബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഈ വിവരം പുറംലോകത്തെ അറിയിച്ച ബാംബി, സെമിയില്‍ പക്ഷേ താന്‍ ഗംഭീരപ്രകടനം … Read more

കേടായ ഷെൽഫിഷ് കഴിച്ചു; യൂറോവിഷനിലെ അയർലണ്ട് മത്സരാർത്ഥി Bambie Thug ആശുപത്രിയിൽ

സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ മത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധിയായ Bambie Thug-നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോര്‍ക്ക് സ്വദേശിയായ Bambie തന്നെയാണ് ഇക്കാര്യം ശനിയാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവച്ചത്. കേടായ ഷെല്‍ഫിഷ് കഴിച്ചതിലൂടെ തനിക്ക് ദേഹാസ്വാസ്ഥ്യം തോന്നിയതായും, വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായും അവര്‍ വ്യക്തമാക്കി. സ്വീഡനിലെ മാല്‍മോയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യൂറോവിഷന്‍ സെമിഫൈനലിന് മുന്നോടിയായാണ് Bambie-ക്ക് അസുഖം ബാധിച്ചത്. അതിനാല്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി ഉക്ഷേിക്കേണ്ടതായും വന്നു. സെമിഫൈനലില്‍ തന്റെ പ്രകടനം ആള്‍ക്കൂട്ടത്തില്‍ നിന്നും … Read more

ഐഡി കാർഡില്ലാതെ എത്തിയ യു.കെ മുൻപ്രധാനമന്ത്രി ബോറിസ് ജോൺസണെ വോട്ട് ചെയ്യാൻ അനുവദിക്കാതെ ഇലക്ഷൻ ഓഫിസർമാർ

സാധുതയുള്ള ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോളിങ് ഓഫിസര്‍മാര്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് രസകരമായ സംഭവം. അതേസമയം ഐഡിയില്ലാതെ വോട്ട് ചെയ്യാനെത്തിയ തന്നെ തിരികെ പറഞ്ഞുവിട്ട മൂന്ന് ഓഫിസര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി ജോണ്‍സണ്‍ പിന്നീട് ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ എഴുതി. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇലക്ഷന്‍സ് ആക്ട് 2022 പ്രകാരം വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത്. … Read more

ഡബ്ലിനിൽ സംഗീതത്തിന്റെ മാസ്മരിക മേളയൊരുക്കാൻ ബില്ലി എലിഷ്; ടിക്കറ്റ് വിൽപ്പന മെയ് 3 മുതൽ

ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ബില്ലി എലിഷ് അയര്‍ലണ്ടില്‍ പരിപാടി അവതരിപ്പിക്കാനെത്തുന്നു. തന്റെ പുതിയ ആല്‍ബമായ Hit Me Hard And Soft-ന്റെ പ്രചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് 22-കാരിയായ എലിഷ് അടുത്ത വര്‍ഷം ഡബ്ലിനിലെത്തുക. വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷമാണ് 2025-ല്‍ എലിഷിന്റെ യൂറോപ്യന്‍ ടൂര്‍ ആരംഭിക്കുക. യു.കെയിലെ പരിപാടികള്‍ക്ക് പിന്നാലെ 2025 ജൂലൈ 26, 27 തീയതികളിലായി ഡബ്ലിനില്‍ എലിഷ് സംഗീതത്തിന്റെ മാസ്മരിക മേള ഒരുക്കും. ഡബ്ലിനിലെ 3Arena-യില്‍ നടക്കുന്ന … Read more