അയര്‍ലണ്ടിലെ കുട്ടികളിൽ പുകവലി നിരക്ക് യൂറോപ്യൻ യൂണിയനിൽ ഏറ്റവും കുറഞ്ഞതെന്ന് പുതിയ ഗവേഷണം

അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പുകവലിക്കുന്നവരുടെ  നിരക്ക് യൂറോപ്യൻ യൂണിയനിൽ വച്ച് ഏറ്റവും കുറഞ്ഞതെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌

പുതിയ ഓഇസിഡി (OECD) റിപ്പോർട്ട് പ്രകാരം, അയര്‍ലണ്ടിലെ 15 വയസ്സുള്ള കുട്ടികളിൽ കനാബിസിന്റെ ഉപയോഗവും യൂറോപ്യൻ യൂണിയനെ അപേക്ഷിച്ച്  ഏറ്റവും കുറവാണു, കുട്ടികളിൽ 4 ശതമാനമാണ് കനാബിസ് ഉപയോഗിക്കുന്നവരുടെ നിരക്ക്.

ഈ  പഠനത്തിൽ,  തുടര്‍ച്ചയായ മദ്യപാനത്തിന്റെ നിരക്കും കുട്ടികളില്‍ കുറവാണെന്നാണ് കണ്ടെത്തിയത്.

അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പോണ്ണത്തടിയുടെ നിരക്ക് 5ൽ 1 ആയി കാണപ്പെടുന്നു. ഇത് യൂറോപ്യൻ യൂണിയൻ ശരാശരിയായ 21 ശതമാനത്തിൽ നിന്നും ചെറിയ കുറവാണ്.

എന്നാൽ, റിപ്പോര്‍ട്ട്‌ പ്രകാരം ഐറിഷ് കുട്ടികളില്‍ ഏകദേശം പകുതിയും ദിവസേന പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് യൂറോപ്യൻ ശരാശരി 56 ശതമാനത്തിൽ താഴെയാണ്.

ഈ പഠനത്തിൽ, 15 വയസ്സുള്ള കുട്ടികളുടെ ശാരീരിക പ്രവർത്തനത്തിന് ശുപാർശ ചെയ്ത നിലവാരങ്ങൾ പാലിക്കുന്ന അനുപാതത്തിൽ അയര്‍ലണ്ട്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ സ്ഥാനം നേടി.

ജൂനിയർ ആരോഗ്യമന്ത്രി കോൾം ബർക്ക്, ഈ ഗവേഷണ ഫലങ്ങൾ “വളരെ പോസിറ്റീവാണ്” എന്ന പറഞ്ഞു.

Share this news

Leave a Reply