‘വാഗ്ദാനങ്ങൾ വെറും കടലാസിൽ മാത്രം’ ; അയർലൻഡ് സർക്കാർ വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് ബോണസ് ലഭിക്കാതെ 11200 ആരോഗ്യ ജീവനക്കാർ

കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് ആശുപത്രികളിലും കെയര്‍ഹോമുകളിലും സേവനമനുഷ്ടിച്ച പതിനൊന്നായിരത്തിലധികം ആരോഗ്യജീവനക്കാരോട് അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ വിവേചനം. ഒരു വിഭാഗം HSE സ്റ്റാഫ് അല്ലാത്ത ഏജന്‍സി ജീവനക്കാരോടും. നഴ്സിങ് ഹോം ജീവിക്കാരോടുമാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് -19 ബോണസിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെയും ഇവര്‍ക്ക് ഇത് ലഭിച്ചിട്ടില്ല. അതേസമയം അപേക്ഷ സമര്‍പ്പിച്ച HSE ജീവനക്കാര്‍ക്ക് ഈ തുക ഇതിനകം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് … Read more

അയർലൻഡിലെ മുഴുവൻ കമ്മ്യൂണിറ്റി കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി HSE

അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്മ്യൂണിറ്റി കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങളും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് HSE. സര്‍ക്കാരിന്റെ “living with Covid” പദ്ധതികളുടെ ഭാഗമായാണ് ടെസ്റ്റിങ് സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. വരും ആഴ്ചയില്‍ തന്നെ ഇത് നടപ്പാക്കുമെന്ന് HSE വക്താവ് അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ചതായി സംശയമുള്ള ആളുകള്‍ക്ക് HSE വെബ്സൈറ്റ് വഴി ഇത്തരം കേന്ദ്രങ്ങളില്‍ ഡോക്ടറുടെ റെഫറല്‍ ഇല്ലാതെ തന്നെ സ്വയം PCR പരിശോധന ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ … Read more

അയർലൻഡിൽ വീണ്ടും Strep A ഭീതി ; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 കേസുകൾ

അയര്‍ലന്‍ഡില്‍ strep A രോഗ ഭീഷണി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവിഭാഗം നല്‍കുന്ന വിവരം. ഈ വര്‍ഷം ആദ്യത്തെ ഏഴ് ആഴ്ചകള്‍ക്കിടെ 77 പേരിലാണ് strep A രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രോഗബാധിതരുടെ എണ്ണം വെറും 5 ആയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണെന്ന കണക്കുകളും ആരോഗ്യവിഭാഗം പുറത്തുവിട്ടു. നാല് വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം … Read more

ആറ് മാസം പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ തിങ്കളാഴ്ച മുതൽ

അയര്‍ലന്‍ഡിലെ ആറ് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് HSE അറിയിച്ചു. National Immunisation Advisory Committee (NIAC) യുടെ നിര്‍ദ്ദേശപ്രകാരമാണ് വാക്സിന്‍ നല്‍കിത്തുടങ്ങുന്നതെന്ന് HSE കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഫൈസറിന്റെ Comirnaty (Pfizer/BioNTech) വാക്സിനാണ് കുട്ടികള്‍ക്കായി നല്‍കുക. 5 മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ ഡോസിലുള്ള വാക്സിനാണ് നാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുകയെന്നും HSE അറിയിച്ചിട്ടുണ്ട്. വാക്സിന്‍ ലഭിക്കുന്നതിനായുള്ള അപ്പോയിന്‍മെന്റുകള്‍ ഇന്നലെ … Read more

അയർലൻഡിലെ നഴ്സുമാർക്ക് ഏജൻസി വർക്കിലൂടെ അധിക വരുമാനം നേടാൻ അവസരമൊരുക്കി Hollilander

അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഏജന്‍സി വര്‍ക്കുകകളിലൂടെ അധികവരുമാനം നേടാന്‍ അവസരമൊരുക്കി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ ഹോളിലാന്റര്‍ റിക്രൂട്ട്മെന്റ് ലിമിറ്റഡ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലേറെയായി ഹെല്‍ത്തകെയര്‍ റിക്രൂട്ട്മെന്റ് രംഗത്ത് സജീവ സാന്നിദ്ധ്യമായ ഹോളിലാന്ററും അയര്‍ലന്‍ഡിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടാണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. നിലവിലെ ജോലിയെ ബാധിക്കാതെ തന്നെ അനുയോജ്യമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനും, മികച്ച അനുഭവസമ്പത്ത് കൈവരിക്കാനും, മെച്ചപ്പെട്ട വേതനം ലഭിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവഴി സാധ്യമാവും. ഏജന്‍സി വര്‍ക്കുകള്‍ക്ക് താത്പര്യമുള്ള നഴ്സുമാര്‍ക്കും, … Read more

അയർലൻഡിൽ മരുന്നുക്ഷാമം രൂക്ഷമാവുന്നു ; 224 ആവശ്യമരുന്നുകൾ സ്റ്റോക്കില്ല

വൈറസ് വ്യാപനവും, ആശുപത്രികളിലെ തിരക്കും മൂലം വെല്ലുവിളി നേരിടുന്ന അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി മരുന്ന് ക്ഷാമം. കഴിഞ്ഞ ദിവസങ്ങളിലായി 12 അവശ്യമരുന്നുകളുടെ കൂടെ സ്റ്റോക്ക് അവസാനിച്ചതോടെ നിലവില്‍ സ്റ്റോക്കില്ലാത്ത മരുന്നുകളുടെ എണ്ണം 224 ആയി. ഏറ്റവുമൊടുവിലായി സ്റ്റോക്ക് തീര്‍ന്ന മരുന്നുകളുടെ പട്ടികയില്‍ അപസ്മാര ചികിത്സയ്ക്കുള്ള phenytoin ഉം ഉള്‍പ്പെടുമെന്നാണ് Azure ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ Medicine Shortages Index ല്‍ നിന്നും വ്യക്തമാവുന്നത്. രാജ്യം വൈറസ് രോഗവ്യാപനത്തിന്റെ പിടിയിലായപ്പോഴും സാധാരണ ജലദോഷം. ഫ്ലൂ, എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നതായി … Read more

ആശുപത്രികൾ തിങ്ങിനിറയുമ്പോഴും മിലിട്ടറി ഹോസ്പിറ്റലുകളിൽ ഒഴിഞ്ഞു കിടക്കുന്നത് നിരവധി ബെഡ്ഡുകൾ

രാജ്യത്തെ ആശുപത്രികളിലെ ട്രോളി വെയിറ്റിങ് ലിസ്റ്റുകള്‍ റെക്കോഡ് നമ്പറിലെത്തി നില്‍ക്കുമ്പോഴും മിലിട്ടറി ഹോസ്പിറ്റലുകളില്‍ ഒഴിഞ്ഞു കിടക്കുന്നത് നിരവധി ബെഡ്ഡുകള്‍. സ്വതന്ത്ര പാര്‍ലിമെന്റ് അംഗവും, മിലിട്ടറി മെഡിക്കല്‍ സ്കൂള്‍ മുന്‍ മേധാവിയുമായ Cathal Berry ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു ആരോപണവുമായി രംഗത്തുവന്നത്. ഡബ്ലിനിലെ Mater ഹോസ്പിറ്റലിന് സമീപത്തായുള്ള St Bricin’s ഹോസ്പിറ്റല്‍, Kildare ലെ Curragh ഹോസ്പിറ്റല്‍ എന്നിവ ഇത്തരത്തില്‍ പരിഗണിക്കാവുന്നതാണ്. St Bricin’s ല്‍ ചുരുങ്ങിയത് രണ്ട് വാര്‍ഡുകളും, Curragh ഹോസ്പിറ്റലില്‍ ചുരുങ്ങിയത് നാല് വാര്‍ഡുകളും … Read more

അൽസ്‌ഹൈമേഴ്‌സ് ചികിത്സയ്ക്കായുള്ള മരുന്നിന് യു. എസ് അംഗീകാരം ; തീരുമാനം സ്വാഗതം ചെയ്ത് അൽസ്‌ഹൈമേഴ്‌സ് സൊസൈറ്റി ഓഫ് അയർലൻഡ്

അല്‍സ്ഹൈമേഴ്സ് രോഗചികിത്സയില്‍ നിര്‍ണ്ണായകമായേക്കാവുന്ന Lecanemab ആന്റി ബോഡി മരുന്നിന് അംഗീകാരം നല്‍കിയ US Food & Drug Administration (FDA) തീരുമാനത്തെ സ്വാഗതം ചെയ്ത് അല്‍സ്ഹൈമേഴ്‍സ് സൊസൈറ്റി ഓഫ് അയര്‍ലന്‍ഡ്. അല്‍സ്ഹൈമേഴ്സുമായി ബന്ധപ്പെട്ട ഓര്‍മക്കുറവിനെ പ്രാരംഭഘട്ടത്തില്‍ തന്നെ കുറയ്ക്കാനുള്ള ശേഷി മരുന്നിനുണ്ടെന്ന് ഇതിനുമുന്‍പ് നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. Lecanemab ആന്റിബോഡി മരുന്നിനെ Leqembi എന്ന പേരിലാണ് മാര്‍ക്കറ്റിലെത്തിക്കുക. അല്‍സ്‍ഹൈമേഴ്സ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്ന 1795 രോഗികളിലായിരുന്നു മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്. രോഗികളുടെ തലച്ചോറില്‍ രൂപപ്പെടുന്ന … Read more

ആരോഗ്യ മേഖലയിലെ 4500 ലധികം ജീവനക്കാർ അസുഖം ബാധിച്ച് അവധിയിൽ ; ജീവനക്കാരുടെ അഭാവം ആശങ്കയുളവാക്കുന്നതായി HSE

അയര്‍ലന്‍ഡില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ആശുപത്രികള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ജീവനക്കാരുടെ അഭാവം. ആശുപത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും, എമര്‍ജന്‍സി വിഭാഗങ്ങളിലടക്കം ബെഡ്ഡിനായി നിരവധി രോഗികള്‍ കാത്ത് കിടക്കുമ്പോഴും രാജ്യത്തെ 4.5 ശതമാനത്തിലധികം ജീവനക്കാര്‍ അവധിയിലാണെന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. HSE ക്ക് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഒരുലക്ഷത്തിലധികം ജീവനക്കാരില്‍ 4500 ലധികം പേര്‍ അസുഖവും, അനുബന്ധ കാരണങ്ങളും മൂലം അവധിയിലാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അതേസമയം അടുത്ത മൂന്ന്-നാല് ആഴ്ചകളില്‍ ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാവുമെന്ന … Read more

ആശുപത്രികൾ തിങ്ങിനിറയുന്നു ; നടപടിയില്ലെങ്കിൽ സമരത്തിലേക്കെന്ന് INMO

അയര്‍ലന്‍ഡിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി Irish Nurses and Midwives Organisation (INMO). ബുധനാഴ്ച രാവിലെ മാത്രം 838 രോഗികള്‍ ബെഡ്ഡിന് വേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയുണ്ടായതായി യൂണിയന്‍ പറഞ്ഞു. ചൊവ്വാഴ്ച 913 രോഗികളും ട്രോളികളില്‍ കാത്തുകിടക്കേണ്ടി വന്നിരുന്നു. സാഹചര്യങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും, സര്‍ക്കാരും HSE യും ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആരോഗ്യമേഖലയില്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകള്‍ … Read more