രാജ്യത്ത് ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കൂടുതല്‍ സമയം എടുത്തെക്കുമെന്ന് Uisce Éireann

അയോവിൻ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളില്‍ അയര്‍ലന്‍ഡിലെ മുഴുവൻ പ്രദേശങ്ങളിലും ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ  സമയമെടുത്തെക്കുമെന്ന്  Uisce Éireann അറിയിച്ചു.  ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളുടെ തുടര്‍ച്ചയായ സഹകരണവും  സംയമനവും അഭ്യര്‍ത്ഥിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

130,000-ലധികം ആളുകൾ നിലവിൽ വെള്ളമില്ലാതെ  തുടരുകയാണ്, കൂടാതെ 750,000-ഓളം ആളുകള്‍ക്ക്  ജലവിതരണത്തില്‍ തടസ്സം നേരിടുമെന്ന്  കമ്പനി കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ചില വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സേവന തടസ്സങ്ങൾ ഏതാനും ദിവസങ്ങൾ തുടരുമെന്ന്,Uisce Éireann മേധാവി മാർഗരറ്റ് ആട്രിഡ്ജ് മുന്നറിയിപ്പ് നൽകി.

വിതരണത്തിൽ ഉണ്ടായിരിക്കുന്ന തടസ്സങ്ങളുടെ കണക്കുകള്‍  പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും. പറ്റാവുന്ന ഇടങ്ങളില്‍, ജലസേവനം വേഗത്തിൽ പുനഃസ്ഥാപിക്കാൻ തങ്ങളുടെ സംഘങ്ങൾ നേരം നോക്കാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കിലെടുത്താൽ, എല്ലാ സ്ഥലങ്ങളിലും സേവനം പൂർണമായും പുനഃസ്ഥാപിക്കാൻ കുറച്ച് സമയം വേണ്ടിവരാം എന്ന്  മാർഗരറ്റ് ആട്രിഡ്ജ് അറിയിച്ചു.

വൈദ്യുതി മുടക്കങ്ങൾ ഇപ്പോഴും രാജ്യം മുഴുവനായുള്ള ജല വിതരണത്തെ  പ്രതികൂലമായി ബാധിക്കുന്നു. ഒരു പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിച്ച ശേഷം, സാധാരണ ജലവിതരണം പുനഃസ്ഥാപിക്കാൻ കുറച്ചുസമയം വേണ്ടിവരുമെന്ന് Uisce Éireann അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക്  water.ie സന്ദർശിച്ച് അവരുടെ വിലാസം നല്‍കിയാല്‍, അവിടുത്തെ ജല വിതരണവുമായി ബന്ധപെട്ട വിശദാംശങ്ങൾ ലഭ്യമാകും. ആവശ്യമെങ്കിൽ, മറ്റു ജലവിതരണ സംവിധാനത്തിനുള്ള സാധ്യതകളും പരിശോധിക്കാം.

ഇതിനിടെ, ഉപഭോക്താക്കളോട് ഈ പ്രതിസന്ധി ഘട്ടത്തില്‍, അമിത ജല ഉപയോഗം കുറയ്ക്കണമെന്നും ജലം ദുരുപയോഗം ചെയ്യരുതെന്നും Uisce Éireann അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply