ജർമ്മനിയിലെ പ്രമുഖ വിമാനക്കമ്പനിയായ ലുഫ്താൻസ ഗ്രൂപ്പുമായുള്ള കോഡ്ഷെയർ പങ്കാളിത്തം വിപുലീകരിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള എയർഇന്ത്യ അറിയിച്ചു. ഇന്ത്യയിലെ 12 നഗരങ്ങളിലും യൂറോപ്പിലെ 26 നഗരങ്ങളിലുമായി 60 അധിക റൂട്ടുകൾ വർദ്ധിപ്പിക്കുന്നതിനായാണ് കോഡ്ഷെയർ വിപുലീകരിക്കുന്നതെന്ന് വിമാന കമ്പനി പറഞ്ഞു. കോഡ്ഷെയർ ഉടമ്പടികൾ വിമാനക്കമ്പനികൾക്ക് പരസ്പരം യാത്രക്കാരെ കൈമാറാനും നിരവധി റൂട്ടുകൾ പങ്കിടാനും സഹായിക്കുന്നു. ഈ രീതി വഴി യാത്രക്കാർക്ക് കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകളും ലക്ഷ്യസ്ഥാനങ്ങളും ലഭ്യമാകുകയും വിമാനക്കമ്പനികൾക്ക് പരസ്പരം ഉള്ള സഹകരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യാം.
വിപുലീകരണത്തിന്റെ ഭാഗമായി, എയർ ഇന്ത്യ ഓസ്ട്രിയൻ എയർലൈൻസുമായി പുതിയ കോഡ്‌ഷെയർ കരാറിൽ ഒപ്പുവച്ചതായും ലുഫ്താൻസ, സ്വിസ് ഇൻ്റർനാഷണൽ എയർലൈൻസ് (SWISS) എന്നീ എയർലൈൻസുകളുമായുള്ള നിലവിലുള്ള സഹകരണം വിപുലീകരിച്ചതായും കമ്പനി അറിയിച്ചു.
ഇത് മൂലം, ഇന്ത്യ, ലുഫ്താൻസ, സ്വിസ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കോഡ്‌ഷെയർ റൂട്ടുകളുടെ എണ്ണം 55ൽ നിന്ന് ഏകദേശം 100 ആയി വർദ്ധിക്കും. കൂടാതെ, എയർ ഇന്ത്യയും ഓസ്ട്രിയൻ എയർലൈൻസും തമ്മിലുള്ള പുതുക്കിയ കരാർ പ്രകാരം 26 പുതിയ കോഡ്‌ഷെയർ റൂട്ടുകൾ കൂടി ലഭ്യമാകും. എയർ ഇന്ത്യയും ലുഫ്താൻസ ഗ്രൂപ്പിലെ മൂന്നു എയർലൈൻസുകളുമെല്ലാം സ്റ്റാർ അലയൻസിന്റെ അംഗങ്ങളാണ്.
കോഡ്ഷെയർ ഉടമ്പടികൾ വിമാനക്കമ്പനികൾക്ക് പരസ്പരം യാത്രക്കാരെ കൈമാറാനും നിരവധി റൂട്ടുകൾ പങ്കിടാനും സഹായിക്കുന്നു. ഈ രീതി വഴി യാത്രക്കാർക്ക് കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകളും ലക്ഷ്യസ്ഥാനങ്ങളും ലഭ്യമാകുകയും വിമാനക്കമ്പനികൾക്ക് പരസ്പരം ഉള്ള സഹകരണത്തിലൂടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.