അയര്‍ലണ്ടില്‍ ഏറ്റവും കൂടുതൽ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണങ്ങള്‍ ബ്രെഡും ബേക്ക്ഡ് ഉൽപ്പന്നങ്ങളും ആണെന്ന് ഫുഡ് വേസ്റ്റ് നെ കുറിച്ചു നടത്തിയ ഒരു പുതിയ പഠനത്തിൽ കണ്ടെത്തി.
ഐറിഷ് കുടുംബങ്ങൾ €374 വില വരുന്ന ഭക്ഷണം വർഷത്തിൽ പാഴാക്കുന്നുണ്ടെന്നാണ് സർവേയുടെ കണ്ടെത്തൽ. ഡിസംബർ മുതൽ ഫെബ്രുവരി വരെ നടത്തിയ സര്‍വ്വേയില്‍ 1,000 ത്തോളം പേർ പങ്കെടുത്തു.
ഒരു സാധാരണ വ്യക്തി മാസത്തിൽ ശരാശരി €19 വിലവരുന്ന ഭക്ഷണം ഉപേക്ഷിക്കുന്നുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. അതേസമയം, 25.2% പേർ പ്രതിവര്‍ഷം €501 മുതൽ €1,000 വരെ ഭക്ഷണം പാഴാക്കുന്നുണ്ടെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
ബേക്ക്ഡ് ഉൽപ്പന്നങ്ങൾക്കു പുറമേ പഴങ്ങൾക്കും പച്ചക്കറികളും വലിയ തോതിൽ പാഴാക്കപ്പെടുന്നവയുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഭക്ഷണം പാഴാകുന്നതിനുള്ള പ്രധാന കാരണം ഫ്രിഡ്ജിലോ അലമാരയിലോ ഭക്ഷണം മറന്നുപോകുന്നതാണെന്ന് സർവേ പറയുന്നു (31%). ആവശ്യമില്ലാതെ സാധനങ്ങള്‍ വാങ്ങി കൂട്ടല്‍ (27%), ഷോപ്പിംഗ് ചെയ്യുന്നതിന് മുമ്പ് അലമാര പരിശോധിക്കാതിരിക്കൽ (23.6%) എന്നിവയും ചില കാരണങ്ങള്‍ ആണ്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭക്ഷണ പാഴാക്കുന്നത് കുറയ്ക്കാൻ 70% പേർ താല്പര്യം പ്രകടിപ്പിച്ചു. ഇതിൽ ഭക്ഷണ ആസൂത്രണം, ശരിയായ സംഭരണം, തീയതി ലേബലിംഗ് മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു.
മാർച്ച് 1-ാം തീയതി സ്റ്റോപ്പ് ഫുഡ് വേസ്റ്റ് ഡേയ്ക്ക് മുമ്പായി ‘Too Good To Go’ എന്ന സംഘടനയാണ് സർവേ നടത്തിയത്.