കല്യാണം കഴിക്കണം എന്ന് പറഞ്ഞ് തങ്ങളെ ശല്യം ചെയ്യുന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആദിലയും നൂറയും. ലെസ്ബിയന്‍ കപ്പിള്‍ എന്ന നിലയില്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഇരുവരും ബിഗ് ബോസ് മലയാളം സീസണ്‍ 7-ലൂടെ പ്രശസ്തിയിലേയ്ക്ക് ഉയരുകയായിരുന്നു. പല നെഗറ്റീവ് കമന്റുകളും വന്നിരുന്നെങ്കിലും ഷോയ്ക്ക് ശേഷം ഭൂരിപക്ഷം മലയാളികളും ഇവര്‍ക്ക് പിന്തുണ നല്‍കിവരുന്നുണ്ട്.
രണ്ടുപേരേയും കല്യാണം കഴിക്കണമെന്നാണ് പരാതി നല്‍കിയ വ്യക്തി പറയുന്നതെന്നും, തങ്ങള്‍ പോകുന്നിടത്തെല്ലാം അയാള്‍ വന്ന് ശല്യം ചെയ്യുകയാണെന്നും ആദിലയും നൂറയും വ്യക്തമാക്കി. ശല്യം കൂടിയതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
“2024 നവംബർ മുതൽ ഒരാൾ ഞങ്ങൾക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. രണ്ടാളേയും ഒരുമിച്ച് കല്യാണം കഴിക്കാം എന്നൊക്കെ പറഞ്ഞ് പലരും മെസേജ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇയാളേയും മൈന്റ് ചെയ്തില്ല. ഒഴിവാക്കി വിട്ടു. ബിഗ് ബോസിന് മുൻപ് കൊളാബ് ചെയ്യാൻ പോയിടത്ത് പോയി ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയിരുന്നു. ഫോട്ടോയും മറ്റ് ഡീറ്റൈൽസും എനിക്ക് മുൻപ് കിട്ടിയിരുന്നു. പരാതി നൽകാൻ ഇരിക്കവെയാണ് ബിഗ് ബോസിലേക്ക് വിളി വരുന്നത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റില്ലല്ലോ. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു റസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക”, ആദിലയും നൂറയും ഇൻസ്റ്റാഗ്രാം സ്റ്റോറി വീഡിയോയിൽ വ്യക്തമാക്കുന്നു.




