ജോലിക്കാരിൽ 7% പേരെ പിരിച്ചുവിടാൻ Cisco Systems; നടപടി എഐ, സൈബർ സെക്യൂരിറ്റി എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ

ടെക് കമ്പനിയായി Cisco Systems, തങ്ങളുടെ 7% ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. അതിവേഗം വളരുന്ന സാങ്കേതികവിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനായാണ് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. അയര്‍ലണ്ടില്‍ ഗോള്‍വേ, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ Cisco Systems-ന് സാന്നിദ്ധ്യമുണ്ട്.

2023 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് 84,900 ജോലിക്കാരാണ് കമ്പനിക്ക് ആഗോളമായി ഉണ്ടായിരുന്നത്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ 4,000 പേരെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് കമ്പനി പറഞ്ഞിരുന്നു.

നെറ്റ്‌വര്‍ക്ക് എക്വിപ്‌മെന്റ് നിര്‍മ്മാണമാണ് കമ്പനി ചെയ്തുവരുന്നതെങ്കിലും എഐ പ്രോഡക്ട് നിര്‍മ്മാണത്തിനായി 1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് Cisco Systems ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ചേര്‍ന്നാണ് ഇത് ചെയ്യുക. ഒപ്പം സൈബര്‍ സെക്യൂരിറ്റിയിലും കൂടുതലായി നിക്ഷേപം നടത്താനാണ് കമ്പനി തയ്യാറെടുക്കുന്നത്.

Share this news

Leave a Reply