അയർലണ്ടിൽ ലീവിങ് സെർട്ട്, ജൂനിയർ സെർട്ട് പരീക്ഷകൾക്ക് തുടക്കം; പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ്

അയര്‍ലണ്ടില്‍ ലീവിങ് സെര്‍ട്ട്, ജൂനിയര്‍ സെര്‍ട്ട് എക്‌സാമുകള്‍ക്ക് തുടക്കം. റെക്കോര്‍ഡ് എണ്ണമായ 140,000 വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് ഇത്തവണ പരീക്ഷ എഴുതുന്നത്. 800-ലധികം പോസ്റ്റ് പ്രൈമറി സ്‌കൂളുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെ 9.30-ന് ഇംഗ്ലിഷ് പേപ്പര്‍ വണ്‍ വിഷയത്തില്‍ ആദ്യ പരീക്ഷ എഴുതാനാരംഭിച്ചു.

കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 136,000 Leaving Cert, Junior Cert, Leaving Cert Applied (LCA) വിദ്യാര്‍ത്ഥികളെക്കാള്‍ 3% അധികം പേരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേരുന്നതായി വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്എന്റീയും, പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറഞ്ഞു.

ജൂണ്‍ 24-നാണ് ഇത്തവണത്തെ ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ അവസാനിക്കുക. ജൂനിയര്‍ സെര്‍ട്ട് ജൂണ്‍ 16-ന് അവസാനിക്കും.

Share this news

Leave a Reply