ADVERTISEMENT
Fri, Mar 20, 2026 | Dublin: 14°C | €1 = ₹107.22
LATEST
ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന രണ്ടാമത് AFCM 'അഭിഷേകാഗ്നി' ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ.ലിമെറിക്ക് സിറ്റിയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മദ്ധ്യവയസ്കൻ ആശുപത്രിയിൽഇൻഷുറൻസ്, ടാക്സ് ഇല്ലാതെ പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ആരംഭിച്ച് ഗാർഡഅയർലണ്ടിൽ ഇന്ന് 483 രോഗികൾ കിടക്കകൾ ലഭിക്കാതെ ട്രോളികളിൽ കഴിയുന്നതായി റിപ്പോർട്ട്‌ബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായിപറഞ്ഞിട്ടും കേൾക്കാതെ അയർലണ്ടിലെ ഡ്രൈവർമാർ...; നാലു ദിവസത്തിനിടെ ലഹരി ഉപയോഗത്തിന് 188 പേരും, അമിത വേഗതയ്ക്ക് 4,250 പേരും ഗാർഡയുടെ പിടിയിൽ:'ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും': ട്രംപ്സ്ക്രീൻ നോക്കി കണ്ണിന്റെ ആരോഗ്യം കളയല്ലേ... നേത്രസംരക്ഷണത്തിന് ഇതാ ചില കൊച്ചു ടിപ്പുകൾകോർക്കിൽ കുത്തേറ്റ് മരിച്ചത് ഉക്രെയിൻ പൗരൻ, ചെറുപ്പം മുതൽ താമസം അയർലണ്ടിൽ; അന്വേഷണം ആരംഭിച്ച് ഗാർഡനിങ്ങളുടെ കുട്ടി ഓൺലൈനിൽ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? അയർലണ്ടിലെ ഭൂരിപക്ഷം കുട്ടികളും 'ഓൺലൈൻ കഴുകന്മാ'രുടെ പിടിയിൽ പെടാൻ സാധ്യത എന്ന് പഠനം

ബലൂചിസ്ഥാൻ പരാമർശം: സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ

സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍. റിയാദില്‍ നടന്ന സിനിമാ സംബന്ധിയായ ഒരു പൊതുപരിപാടിയില്‍ നടന്‍ പാക്കിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവയെ രണ്ട് രാജ്യങ്ങള്‍ എന്ന നിലയില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് സല്‍മാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആവശ്യവുമായി ഇവിടെ വിമതര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂള്‍ പ്രകാരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയ വ്യക്തികളുടെ പട്ടികയിലും സല്‍മാന്റെ പേരില്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news