അയർലണ്ടിൽ വീട് വാങ്ങാൻ നിലവിൽ മുടക്കേണ്ടത് ശരാശരി 333,000 യൂറോ; എന്നാൽ റോസ്‌കോമണിൽ വെറും 135,000!

അയര്‍ലണ്ടില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് പലിശനിരക്കിനും, വര്‍ദ്ധിച്ച ജീവിതച്ചെലവിനും ഇടയിലും ഭവനവില ഒരു വര്‍ഷത്തിനിടെ 7 ശതമാനത്തിലധികം വര്‍ദ്ധിച്ചു. മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ശരാശരി 7.3% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചതെന്ന് Central Statistics Office (CSO)-ന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 6.2% ആയിരുന്നു വര്‍ദ്ധന.

രാജ്യത്ത് നിലവില്‍ ഒരു വീട് വാങ്ങാന്‍ നല്‍കേണ്ട ശരാശരി വില 333,000 യൂറോ ആണെന്നും CSO കണ്ടെത്തിയിട്ടുണ്ട്. അതേസമയം വീട് വാങ്ങാനായി ഏറ്റവുമധികം തുക ചെലവിടേണ്ട എയര്‍കോഡ് ഡബ്ലിനിലെ Blackrock-ലുള്ള A94 ആണ്. ഇവിടെ 720,000 യൂറോ ആണ് ഒരു വീടിനായി മുടക്കേണ്ടത്.

മറുവശത്ത് ഏറ്റവും കുറവ് വിലയ്ക്ക് വീട് ലഭിക്കുന്നത് റോസ്‌കോമണിലെ Castlerea-യിലാണ്. വെറും 135,000 യൂറോ മുടക്കിയാല്‍ ഇവിടെ ഒരു ഭവനം സ്വന്തമാക്കാം.

പലിശനിരക്ക് വര്‍ദ്ധിച്ച് നില്‍ക്കുന്നതിനിടയിലും രാജ്യത്തെ ഭവനവില ഉയരുന്നതിന് കൃത്യമായി കാരണമെന്തെന്ന് വിശദീകരിക്കാന്‍ ഈ രംഗത്തെ വിദഗ്ദ്ധര്‍ക്ക് സാധിക്കുന്നില്ല. അതിനാല്‍ത്തന്നെ ഭവനമേഖലയുടെ പോക്ക് പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്.

Share this news

Leave a Reply

%d bloggers like this: