അയർലണ്ടിൽ താമസിക്കാനായുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം കുറഞ്ഞു; സർക്കാർ ലക്ഷ്യം കൈവരിച്ചേക്കില്ല എന്ന് ആശങ്ക

അയര്‍ലണ്ടില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന താമസസ്ഥലങ്ങളുടെ എണ്ണം 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) കുറഞ്ഞു. ഇതോടെ സര്‍ക്കാര്‍ ഈ വര്‍ഷം ലക്ഷ്യമിട്ടിരുന്നത്ര കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായേക്കില്ല എന്ന് ആശങ്കയുയരുകയാണ്. ഈ വര്‍ഷം 33,450 കെട്ടിടങ്ങള്‍ താമസത്തിനായി നിര്‍മ്മിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 6,884 കെട്ടിടങ്ങളുടെ പണിയാണ് പൂര്‍ത്തിയായത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെക്കാള്‍ 5.4% കുറവാണിത്. ഈ വര്‍ഷത്തിലെ … Read more

നിങ്ങളുടെ വാടക വീട് ഉടമ വിൽക്കുകയാണോ?എന്നാൽ അത് നിങ്ങൾക്ക് തന്നെ വാങ്ങാൻ സൗകര്യമൊരുക്കുന്ന പുതിയ നിയമം അയർലണ്ടിൽ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ വാടകവീട് വില്‍ക്കാന്‍ വീട്ടുടമ ഉദ്ദേശിക്കുന്ന പക്ഷം ആ വീട് വാടകക്കാര്‍ക്ക് തന്നെ വാങ്ങാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്ന വിധത്തില്‍ പുതിയ നിയമം അണിയറയില്‍ ഒരുങ്ങുന്നു. ഇത്തരത്തിലൊരു നിയമം പാസാക്കാനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഭവനമന്ത്രി ഡാര ഒബ്രിയന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ നിയമപ്രകാരം ഒരാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്, വീട്ടുടമ വില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍, വീട് ഒഴിയാന്‍ നോട്ടീസ് (നോട്ടീസ് ഓഫ് ടെര്‍മിനേഷന്‍) നല്‍കിയ ശേഷം ഇവിടെ നിലവില്‍ താമസിക്കുന്ന വാടകക്കാരന്/ വാടകക്കാരിക്ക് ഈ വീട് വാങ്ങാന്‍ … Read more

അയർലണ്ടിൽ 2024 ആദ്യ പാദത്തിൽ നിർമിച്ചത് വെറും 158 സോഷ്യൽ ഹോമുകൾ; 9,300 എന്ന ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി

അയർലണ്ടിൽ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ നിർമ്മാണം പൂർത്തിയാക്കിയത് വെറും 158 സോഷ്യൽ ഹോമുകൾ മാത്രമെന്ന് ഭവന വകുപ്പിന്റെ റിപ്പോർട്ട്‌. ഈ വർഷം ആകെ 9,300 സോഷ്യൽ ഹോമുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും 158 എണ്ണം മാത്രമേ ആദ്യ പാദത്തിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. അതേസമയം പൊതുവെ സോഷ്യൽ ഹോമുകൾ കൂടുതലായും നിർമ്മിക്കപ്പെടുന്നത് വർഷത്തിന്റെ രണ്ടാം പകുതിയിലാണെന്നാണ് ഭവനവകുപ്പ് വക്താവ് പറയുന്നത്. കഴിഞ്ഞ വർഷം നിർമ്മിക്കപ്പെട്ടവയിൽ 83 ശതമാനവും വർഷത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നുവെന്നും, അതിൽ തന്നെ … Read more

അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്. രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ആസ്‌കിങ് … Read more

അയർലണ്ടിൽ വർഷം തോറും വേണ്ടത് 44,000 പുതിയ വീടുകൾ; നിലവിൽ പൂർത്തിയാക്കപ്പെടുന്നത് 33,000 എണ്ണം മാത്രം

അയര്‍ലണ്ടിലെ ജനസംഖ്യയ്ക്ക് അനുസൃതമായി കണക്കാക്കുകയാണെങ്കില്‍, വര്‍ഷം തോറും രാജ്യത്ത് ശരാശരി 44,000 വീടുകള്‍ പുതുതായി നിര്‍മ്മിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യാവര്‍ദ്ധനവ് അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍ 2024 മുതല്‍ 2030 വരെ വര്‍ഷം തോറും ഇത്രയും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നാണ് The Economic and Social Research Institute (ESRI), ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റിനായി നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. അതേസമയം രാജ്യത്തേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കുകയാണെങ്കില്‍ 41,000 മുതല്‍ 53,000 വരെ വീടുകള്‍ അടുത്ത ആറ് വര്‍ഷത്തിനിടെ ഓരോ വര്‍ഷവും നിര്‍മ്മിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് … Read more

അയർലണ്ടിൽ പകുതിയിലധികം പേരും വാടകയ്ക്ക് താമസിക്കുന്നത് വീട് വാങ്ങാൻ പണമില്ലാത്തതിനാലെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരില്‍ വെറും 6% മാത്രമാണ് സ്വമനസ്സാലെ അപ്രകാരം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ത്രെഷോള്‍ഡ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വാടകക്കാരില്‍ പകുതിയിലേറെ പേരും പറഞ്ഞത് തങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് വാടകയ്ക്ക് താമസിക്കുന്നത് എന്നാണ്. തൊഴില്‍ മുതലായ കാരണങ്ങളാലാണ് മറ്റ് പലരും വാടകയ്ക്ക് താമസിക്കുന്നത്. രാജ്യത്തെ ഭവനപ്രതിസന്ധിയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് ത്രെഷോള്‍ഡ് പുറത്തുവിട്ട പുതിയ വാര്‍ഷിക സര്‍വേ റിപ്പോര്‍ട്ട്. വാടക നല്‍കിക്കഴിഞ്ഞാല്‍ മറ്റ് ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് സര്‍വേയില്‍ … Read more

കോവിഡാനന്തരം അയർലണ്ടിൽ വീടുകൾക്ക് 35% വിലയുയർന്നു; സൗത്ത് ഡബ്ലിനിൽ ഒരു വീടിന് മുടക്കേണ്ടത് നൽകേണ്ടത് 694,602 യൂറോ

അയര്‍ലണ്ടിലെ ഭവനവില കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ 35% അധികമായി കുതിച്ചുയര്‍ന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ കണക്കുകള്‍ പ്രകാരം 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍,മെയ്,ജൂണ്‍) രാജ്യത്ത് ഒരു വീട് വാങ്ങാനായി മുടക്കേണ്ടത് ശരാശരി 340,398 യൂറോ ആണ്. വില കോവിഡിന് മുമ്പുള്ളതിനെക്കാള്‍ 35% ഉയര്‍ന്നപ്പോള്‍, ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് ഉയര്‍ന്ന വില 6.7% ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ പാദത്തെ അപേക്ഷിച്ച് 3.8 ശതമാനവും അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ട്. 2020-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പാദാനുപാദ വില … Read more

അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലയുയർന്നു; ശരാശരി നൽകേണ്ടത് ഇത്രയും…

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ 7.9% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സിഎസ്ഒ). 2022 നവംബറിന് ശേഷം വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആദ്യമായാണ്. 2024 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണിത്. മാര്‍ച്ച് വരെ 7.4% ആയിരുന്നു വര്‍ദ്ധന. അതേസമയം ഡബ്ലിനിലെ ഭവനവില വര്‍ദ്ധന 8.3% ആണ്. ഡബ്ലിന് പുറത്ത് 7.6 ശതമാനവും വില വര്‍ദ്ധിച്ചു. ഏപ്രില്‍ വരെയുള്ള 12 മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒരു വീട് വാങ്ങാനായി ശരാശരി 335,000 യൂറോയാണ് മുടക്കേണ്ടത്. അതേസമയം … Read more

‘ലജ്ജാവഹം അയർലണ്ട്…’; രാജ്യത്തെ ഭവനരഹിതരുടെ എണ്ണം റെക്കോർഡായ 14,000 കടന്നു

ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലെ ഭവനരഹിതരുടെ എണ്ണം 14,000 കടന്നു. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെ എമര്‍ജന്‍സി ഹോംലെസ്സ് അക്കോമഡേഷനില്‍ താമസിക്കാനെത്തിയവരുടെ എണ്ണം 14,009 ആണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ്ങിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഏപ്രില്‍ 22 മുതല്‍ 28 വരെയുള്ള കണക്കുകളാണ് ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ പുറത്തുവിട്ടത്. മാര്‍ച്ച് മാസത്തെ ഭവനരഹിതരെക്കാള്‍ 143 പേര്‍ അധികമാണ് ഏപ്രിലില്‍ ഉണ്ടായിട്ടുള്ളത്. 2022 ഏപ്രില്‍ മാസത്തെക്കാള്‍ 14% അധികവുമാണിത്. രാജ്യത്തെ ആകെ 1,996 കുടുംബങ്ങളാണ് ഭവനരഹിതരായി കണക്കാക്കപ്പെട്ടിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 16% … Read more

ഐറിഷ് സർക്കാരിന്റെ ഭവനപദ്ധതികളെ വിമർശിച്ചുകൊണ്ടുള്ള ഹൗസിങ് കമ്മീഷൻ റിപ്പോർട്ട് ചോർന്നു; സമൂലമായ മാറ്റമാണ് പരിഹാരം എന്ന് കണ്ടെത്തൽ

ഐറിഷ് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹൗസിങ് കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നു. വീടുകളുടെ വില, ഗുണമേന്മ, ഫസ്റ്റ് ടൈം ബയേഴ്‌സിന് വീട് വാങ്ങാനുള്ള ശേഷി, സോഷ്യല്‍ ഹൗസിങ്, റൂറല്‍ ഹൗസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 76 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാനായി പുതിയ സമിതി രൂപീകരിക്കണമെന്നും, സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രാജ്യത്ത് വാടകമേഖല, വീടുകളുടെ ഗുണമേന്മ, സുസ്ഥിരത, വീടുകളുമായി ബന്ധപ്പെട്ട ജീവിതപ്രശ്‌നങ്ങള്‍ മുതലായവ പരിശോധിക്കാനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഹൗസിങ് … Read more